അനുബന്ധ വാര്‍ത്തകള്‍
- ഇഷ്ടത്തില്‍ കുഞ്ചാക്കോ ബോബന് നായകന്; ദിലീപ് എത്തിയത് പിന്നീട്
- ഗൂഢാലോചനയില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ്, ക്രൈം ബ്രാഞ്ച് എന്തുകൊണ്ട് അന്വേഷിക്കുന്നുവെന്ന് പ്രതിഭാഗം
- വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് പറയുന്നത് എങ്ങനെ ഗൂഡാലോചനയാവും? ദിലീപ് ഹൈക്കോടതിയിൽ
- നടിയെ ആക്രമിച്ച കേസിലെ തുടരാന്വേഷണം തടയണമെന്ന് ദിലീപ്: ഹൈക്കോടതിയെ സമീപിച്ചു
- ഫോണുകൾ മജിസ്ട്രേറ്റ് കോടതിയ്ക്ക് കൈമാറാൻ ഉത്തരവ്: ജാമ്യാപേക്ഷ വീണ്ടും മാറ്റി
ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തയാൾ, ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുള്ള പ്രോസിക്യൂഷൻ വാദം തുടങ്ങി. സമാനതകളില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിക്കുന്നതിനാണ് ക്വട്ടേഷൻ കൊടുത്തയാളാണ് ദിലീപെന്നും. ദിലീപിനു മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.ബാലചന്ദ്രകുമാർ ഗൂഢാലോചനയുടെ ദൃക്ഷാക്ഷിയാണെന്നും മൊഴിയിലെ ചെറിയ വൈരുദ്ധ്യങ്ങള്‍ കണക്കിയെടുക്കാതെ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അടുത്ത ലേഖനം