എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച ശേഷമാണ് ഭദ്ര പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്: ടോണി ചമ്മിണി

 മേയര്‍ ഭദ്ര , ടോണി ചമ്മിണി , കോണ്‍ഗ്രസ് , ഭദ്ര , കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാപ്
കൊച്ചി| jibin| Last Updated: ബുധന്‍, 4 നവം‌ബര്‍ 2015 (13:14 IST)
കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ സംസാരിച്ച മുന്‍ ഡെപ്യൂട്ടി മേയര്‍ ഭദ്രയ്‌ക്കെതിരെ മുന്‍ മേയര്‍ ടോണി ചമ്മിണി രംഗത്ത്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെങ്കിലും അവയെല്ലാം പരിഹരിച്ചു മുന്നോട്ടു പോകുകയാണ് വേണ്ടത്. എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച ശേഷമാണ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. ഭദ്രയുടെ വെളിപ്പെടുത്തല്‍ ബോധപൂര്‍വ്വമാണോയെന്ന് പരിശോധിക്കും. ഭരണപക്ഷത്തു നിന്ന് എതിര്‍പ്പുകളുണ്ടായെന്ന് ആരോപണം തെറ്റാണെന്നും ടോണി ചെമ്മിണി വ്യക്തമാക്കി.

ഭദ്രയ്‌ക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാലും രംഗത്തെത്തിയിരുന്നു. ഇത്തവണ മത്സരിക്കാന്‍ ഭദ്ര സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല. ക്ഷണിച്ച് കൊണ്ട് വന്ന് നിര്‍ത്തി വിജയിപ്പിക്കേണ്ട പ്രാധാന്യം അവര്‍ക്കില്ല. അധികാരത്തിലിരിക്കുമ്പോൾ അത് ആസ്വദിച്ച ശേഷം ഇപ്പോള്‍ കുറ്റം പറയുകയാണ് ഭദ്ര. വ്യക്തിത്വമുണ്ടായിരുന്നെങ്കില്‍ അവര്‍ രാജിവെച്ച് പുറത്ത് പോകണമായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

അധികാരത്തിലിരിക്കെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും അധികാരം ആസ്വദിക്കുകയും ചെയ്‌ത ശേഷമാണ് ഭദ്ര ഇപ്പോള്‍ കുറ്റം പറയുന്നുന്നത്. അഞ്ച് വര്‍ഷം സ്വാഗതം പറഞ്ഞു നടന്നിട്ട് ഭദ്ര ഇപ്പോള്‍ സ്വന്തം പരാജയം മൂടിവെക്കാനാണ് കുറ്റം പറയുന്നത്. ഭദ്ര അധികാര സ്ഥാനങ്ങളിലേക്ക് പുതിയ താവളങ്ങളന്വേഷിക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

അതേസമയം, താന്‍ എന്നും കോണ്‍ഗ്രസുകാരിയായിരിക്കുമെന്ന് ഭദ്ര പറഞ്ഞു. സ്ഥാനമാങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ല. പത്രസമ്മേളനം വിളിച്ചതു മാത്രമാണ് താന്‍ ചെയ്‌ത തെറ്റ്. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസുകാരിയായിട്ട് മരിക്കാനാണ് ആഗ്രഹം. തന്റെ പാരമ്പര്യം കോണ്‍ഗ്രസില്‍ നിന്നാണ്. ചേരിതിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. അഞ്ചുവര്‍ഷവും സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. പരാജയങ്ങള്‍ മറച്ചുവെക്കാനല്ല താന്‍ സംസാരിച്ചതെന്നും ഭദ്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :