അനുബന്ധ വാര്‍ത്തകള്‍
- തീവ്രമഴ: സംസ്ഥാനത്തെ അഞ്ചുജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- ഒരു വകുപ്പില്‍ എത്ര ഓഫീസുണ്ടായാലും ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാന്‍ ഒരു അപേക്ഷ മതി: വിവരാവകാശ കമ്മിഷണര്‍
- വീണ്ടും പേമാരി, വടക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത നാശം, 12 ജില്ലകളിൽ യെല്ലോ അലർട്ട്
- മഷി പുരട്ടുക നടുവിരലിൽ, 49 തദ്ദേശ വാർഡുകളിലേക്ക് ഉപതിരെഞ്ഞെടുപ്പ് നാളെ
- കേരള തീരത്ത് ന്യൂനമര്‍ദ്ദപാത്തി; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ജീവന് രക്ഷാ മരുന്ന് ജര്‍മ്മനിയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു
അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ജീവന് രക്ഷാ മരുന്ന് മില്റ്റിഫോസിന് ജര്‍മ്മനിയില്‍ നിന്ന് കേരളത്തില്‍ എത്തിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ എത്തി മരുന്ന് കൈമാറി. പ്രത്യേകമായ ഒരു മരുന്ന് ഈ രോഗത്തിന് ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.മില്റ്റിഫോസിന് രാജ്യത്ത് വളരെ ലഭ്യത കുറവുള്ള മരുന്നാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ അമീബിക് മസ്തിഷ്കജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മരുന്ന് എത്തിച്ചിരിക്കുന്നത്.
കൂടുതല്‍ ബാച്ച് മരുന്ന് വരും ദിവസങ്ങളില്‍ എത്തിക്കും. അതിനിടെ സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നാലുവയസുളള കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അടുത്ത ലേഖനം