മാ അംബാവാലി ക്ഷേത്രം

temple
WD
ഒരു കുഞ്ഞ് എല്ലാ മനുഷ്യരുടേയും ആഗ്രഹമാണ്. ദൈവത്തിന്‍റെ വരദാനമായാണ് കുഞ്ഞിനെ കാണുന്നത്. തങ്ങള്‍ അച്ഛനും അമ്മയും ആകുന്നുവെന്നറിയുന്ന നിമിഷമാണ് ഏത് ദമ്പത്യത്തിലേയും. ഏറ്റവും സന്തോഷകരമായ നിമിഷം.

മക്കളില്ലാത്തവരുടെ ദുഖം പറഞ്ഞറിയിക്കാനാവില്ല. കുഞ്ഞ് ജനിക്കാനായി മനുഷ്യന്‍ എന്തും ചെയ്യാന്‍ തയാറാകും. ദൈവത്തിന്‍റെ മുമ്പില്‍ അവന്‍ ശിരസു കുനിക്കും. ചിലപ്പോള്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ തേടി പോവും. ചിലരാകട്ടെ വന്‍ അബദ്ധങ്ങളില്‍ ചെന്നു ചാടുകയും ചെയ്യും. പലരും അവസാനം ചെന്നെത്തുന്നത് ഈശ്വരസന്നിധിയിലേക്കാണ്.

‘വിശ്വാസിച്ചാല്ലും ഇല്ലെങ്കിലും’ ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് മാ അംബാവാലി ക്ഷേത്രത്തിലേക്കാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഈ ക്ഷേത്രം. കുഞ്ഞ് പിറക്കാനായാണ് ഇവിടെയെത്തുന്ന ഭക്തരില്‍ ഭുരിഭാഗവും ദേവിക്കു മുന്നില്‍ ശിരസു നമിക്കുന്നത്.

WD
ഞങ്ങള്‍ ഏകദേശം രാത്രി പത്തു മണിയോടെയാണ് ക്ഷേത്രത്തിലെത്തിയത്. വന്‍ ഭക്തജനക്കൂട്ടത്തെയാണ് ഞങ്ങള്‍ക്ക് ആ രാത്രിയിലും അവിടെ കാണാനായത്. കുഞ്ഞ് ജനിക്കണേ എന്ന പ്രാര്‍ത്ഥനയായും കുഞ്ഞ് ജനിച്ചതില്‍ നന്ദി പറയാനുമായാണ് ഭക്തര്‍ ക്ഷേത്ര സന്നിധിയില്‍ എത്തിയിരിക്കുന്നത്.

WEBDUNIA|
ഭക്തന്‍‌മാരില്‍ ഒരളായ സഞ്ചയ് അംബാരിയ ഞങ്ങളോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് പത്തു വര്‍ഷമായിട്ടും അവര്‍ക്ക് കുട്ടികള്‍ ജനിച്ചിരുന്നില്ല. അവരുടെ ഒരു സുഹൃത്താണ് ഈ ക്ഷേത്രത്തിന്‍റെ അത്ഭുത സിദ്ധിയെ കുറിച്ച് പറഞ്ഞത്. അതറിഞ്ഞ് അവര്‍ ഇവിടെ വന്നു, അവര്‍ക്ക് കുഞ്ഞു പിറക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :