ബ്രസീല്‍ നൈറ്റ് ക്ലബ്ബ് ദുരന്തം: ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സാന്റാ മരിയ| WEBDUNIA|
PTI
PTI
ദുരന്തം നടന്ന ബ്രസീലിയന്‍ നൈറ്റ് ക്ലബ്ബിന്റെ ഉടമകളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എലിസ്സാന്‍ഡ്രോ സ്ഫോര്‍ എന്നയാളാണ് വാതകം ശ്വസിച്ച് മരിക്കാന്‍ ശ്രമിച്ചതെന്ന് സാന്റാ മരിയാ പൊലീസ് അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

235 പേരാണ് കിസ് നൈറ്റ് ക്ലബ്ബില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചത്. 75 ഓളം പേര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്.

പുകശ്വസിച്ചും പൊള്ളലേറ്റും ആണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. ആളുകള്‍ക്ക് പുറത്തുകടക്കാനാതെ പോയതും അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :