ഫുട്ബോള്‍ കാണുന്നതിനിടെ കരഞ്ഞ കുട്ടിയെ കൊന്നു!

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 29 ജൂണ്‍ 2010 (16:57 IST)
PRO
ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണുന്നതിനിടെ കരഞ്ഞ കുട്ടിയെ പിതാവ് കൊലപ്പെടുത്തി. അമേരിക്കയിലാണ് സംഭവം. രണ്ടു വയസുകാരിയുടെ കരച്ചില്‍ ശല്യമായി മാറിയപ്പോള്‍ പിതാവ് അവളെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

ടെക്‌സസിലെ മക് അലെന്‍ സിറ്റിയില്‍ കഴിഞ്ഞ ദിവസം ഹെക്ടര്‍ കാസ്‌ട്രോ(28) എന്നയാള്‍ അമേരിക്കയും ഘാനയും തമ്മിലുള്ള പോരാട്ടം ടി വിയില്‍ കണ്ടുകൊണ്ടിരിക്കെയാണ് കുട്ടി ഉണര്‍ന്നു കരഞ്ഞത്.

കരച്ചില്‍ നിര്‍ത്താതിരുന്നപ്പോള്‍ സഹികെട്ട് കയ്യിലിരുന്ന സ്ക്രൂ കുട്ടിയുടെ കഴുത്തില്‍ അമര്‍ത്തി ഞെരിക്കുകയായിരുന്നു. അപ്പോള്‍ തന്നെ കുട്ടി മരിച്ചു.

ഹെക്ടര്‍ കാസ്‌ട്രോയുടെ ഭാര്യയുടെ ആദ്യബന്ധത്തിലുള്ള കുട്ടിയെയാണ് ഇയാള്‍ വകവരുത്തിയത്. ഇയാളെ പിന്നീട് ടെക്സസ് പൊലീസ് അറസ്റ്റുചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :