പുലികള്‍ ജനങ്ങളെ വധിച്ചു

കൊളംബോ| WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (19:45 IST)
തമിഴ് പുലികള്‍ സിവിലിയന്‍‌മാരെ കൂട്ടക്കുരുതിക്ക് വിധേയമാക്കിയെന്ന് കീഴടങ്ങിയ പുലിനേതാക്കള്‍. ആയിരക്കണക്കിന് ജനങ്ങളെ പുലികള്‍ തടവിലാക്കിയിരിക്കുകയാണെന്നും സൈന്യത്തിന് നേരെ അവരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും സൈന്യത്തിന്‍റെ കസ്റ്റഡിയിലുള്ള പുലി നേതാക്കളായ ദയാ മാസ്റ്ററും ജോര്‍ജ്ജും വെളിപ്പെടുത്തി.

സിവിലിയന്‍‌മാരെ രക്ഷപ്പെടാന്‍ എല്‍ടിടി‌ഇ അനുവദിക്കുന്നില്ല. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ അവര്‍ വെടിവച്ച് കൊല്ലുകയാണ് ചെയ്യുന്നത്. സുതന്തിരപുരം മേഖലയില്‍ നൂറുകണക്കിനാളുകളെ ഇത്തരത്തില്‍ പുലികള്‍ വധിച്ചിട്ടുണ്ടെന്നും ഇരുവരും വെളിപ്പെടുത്തിയതായി സര്‍ക്കാര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

കുറഞ്ഞത് 200 പേരെയെങ്കിലും പുലികള്‍ വധിച്ചിട്ടുണ്ടെന്ന് ദയാ മാസ്റ്റര്‍ പറഞ്ഞു. നിരവധി തവണ താന്‍ എല്‍ടിടി‌ഇയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലകള്‍ കടക്കാന്‍ രക്ഷാ കവചമായി പുലികള്‍ ജനങ്ങളെ ഉപയോഗിക്കുകയാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതെന്നും ജോര്‍ജ്ജ് വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :