ഓസ്ട്രേലിയ: മരണം 84 ആയി

സിഡ്നി| PRATHAPA CHANDRAN|
ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് മരണസംഖ്യ 84 ആയതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിക്ടോറിയ സംസ്ഥാനത്തിന്‍റെ വടക്കന്‍ മേഖലയില്‍ തീ പടര്‍ന്ന് പിടിക്കുകയാണ്.

ഇതുവരെ 700 വീടുകള്‍ അഗ്നിക്കിരയായിട്ടുണ്ട്. പ്രധാനമന്ത്രി കെവിന്‍ റൂഡ് ഞായറാഴ്ച അഗ്നിബാധയേറ്റയിടങ്ങളില്‍ സന്ദര്‍ശനം നടത്തി. രാജ്യം നേരിട്ട വന്‍ദുരന്തങ്ങളിലൊന്നാണിതെന്ന് അദ്ദേഹം മാധ്യമ ലേഖകരോട് പറഞ്ഞു.

അന്തരീക്ഷ താപനം വര്‍ധിച്ചതും ശക്തമായ കാറ്റടിക്കുന്നത് മൂലവുമാണ് തീ പടര്‍ന്ന് പിടിച്ചത്. വിക്ടോറിയയില്‍ 46 ഡിഗ്രി സെല്‍സ്യസ്‌ താപനിലയാണ്‌ ഇന്നലെ രേഖപ്പെടുത്തിയത്‌.

രാജ്യത്തിനേറ്റ കനത്ത ദുരന്തമാണ് ഇതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റുഡ്ഡ് പറഞ്ഞു. ആ‍യിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. 10 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്‍റെ അടിയന്തര സഹായം സംസ്ഥാനത്തിന് അനുവദിച്ചതായി കെവിന്‍ റുഡ്ഡ് പറഞ്ഞു. പ്രദേശത്ത് സൈന്യത്തിന്‍റെ സഹായം ലഭ്യമാക്കനും തീരുമാനമായിട്ടുണ്ട്.

തീ പടര്‍ന്നു പിടിക്കുകയാണെന്നും മരണ സംഖ്യ ഉയരാനിടയുണ്ടെന്നും വിക്ടോറിയ സംസ്ഥാന പൊലീസ്‌ അറിയിച്ചു. 30000 ഹെക്ടറില്‍ തീ പടര്‍ന്നതായാണ് കണക്കാക്കുന്നത്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അഗ്നിബാധയാണ് വിക്ടോറിയയില്‍ ഉണ്ടായിട്ടുള്ളത്. 1983-ല്‍ വിക്ടോറിയയിലുണ്ടായ അഗ്നിബാധയില്‍ 75 പേര്‍ മരിക്കുകയും 3000 വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :