ഇന്ത്യയും റഷ്യയും സം‌യുക്തമായി ഹെലികോപ്ടറുകള്‍ നിര്‍മ്മിക്കും, മോഡി അഫ്ഗാനില്‍

India, Russia, Afganistan, Narendra Modi, Putin, ഇന്ത്യ, റഷ്യ, അഫ്ഗാനിസ്ഥാന്‍, നരേന്ദ്രമോഡി, പുടിന്‍
കാബൂള്‍| Last Modified വെള്ളി, 25 ഡിസം‌ബര്‍ 2015 (11:57 IST)
രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പൂര്‍ത്തിയാക്കി. 16 കരാറുകളിലാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും മോഡിയും ഒപ്പുവച്ചത്. പ്രതിരോധരംഗത്ത് ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ഹെലികോപ്ടറുകള്‍ സംയുക്തമായി നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. കമോവ് - 226ടി ഹെലികോപ്ടറുകളാണ് നിര്‍മ്മിക്കുന്നത്.

ഇന്ത്യയില്‍ രണ്ട് സ്ഥലങ്ങളിലായി 12 റഷ്യന്‍ ആണവ റിയാക്ടറുകര്‍ നിര്‍മ്മിക്കും. ഇതില്‍ ആറെണ്ണം ഗുജറാത്തിലാണ് നിര്‍മ്മിക്കുക. ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യയിലെ എണ്ണ - പ്രകൃതിവാതക മേഖലയില്‍ പങ്കാളിത്തം നല്‍കാനും ഇന്ത്യ-വാര്‍ഷിക ഉച്ചകോടിയില്‍ തീരുമാനമായി.

സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോഡി അഫ്ഗാനിസ്ഥാനിലെത്തി. കാബൂളില്‍ എത്തിയ പ്രധാനമന്ത്രിയെ അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹാനിഫ് അട്മറും ഹേമന്ത് കര്‍സായിയും ചേര്‍ന്നാണ് സ്വീകരിച്ചത്. അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനിയുമായി നരേന്ദ്രമോഡി ചര്‍ച്ച നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :