ഇന്ത്യന്‍ സൈനികന്റെ തലവെട്ടിയ ഭീകരന് പാകിസ്ഥാന്‍ അഞ്ച് ലക്ഷം നല്‍കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാകിസ്ഥാന്റെ നീക്കത്തെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു.

ജനുവരി എട്ടിന് ജമ്മു കശ്മീരിലെ മെന്ദന്‍ സെക്ടറില്‍ ഇന്ത്യന്‍ സൈനികന്‍ ഹേമം‌രാജിന്റെ തലയറുത്തു കൊണ്ടുപോയ ഭീകരന് പാകിസ്ഥാന്‍ പാരിതോഷികം നല്‍കി എന്നാണ് വിവരം. രഹസ്യാന്വേഷണ വിഭാഗങ്ങളായ റോ, ഐബി എന്നിവയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ വിവരം. റിപ്പോര്‍ട്ടുകള്‍ അഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കി, തല വെട്ടിയെടുത്ത് ട്രോഫി പോലെ കൊണ്ടുനല്‍കിയത് ലക്ഷര്‍ ഭീകരന്‍ അന്‍‌വര്‍ ഖാന്‍ ആണ്. ഇയാളെ പാക് സൈന്യവും ചാര സംഘടനയായ ഐ എസ് ഐയും അനുമോദിച്ചു. പാരിതോഷികമായി അഞ്ച് ലക്ഷം രൂപയും നല്‍കി.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണം ഇന്ത്യ-പാക് ബന്ധം വീണ്ടും വഷളാക്കിയിരിക്കുകയാണ്. സംഭവം നടക്കുന്നതിന് മുമ്പ് ലഷ്കര്‍ തലവന്‍ ഹാഫിസ് സെയ്ദ് പ്രദേശത്ത് തമ്പടിച്ചിരുന്നു എന്നും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :