നിയമങ്ങള്‍ പൊളിച്ചെഴുതണം; സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും മൃതദേഹരതിയും നിയമവിധേയമാക്കണമെന്ന് ആവശ്യം

സെസിലിയ ജോണ്‍സന്റെ നേതൃത്വത്തിലുള്ള യുവജനവിഭാഗം പ്രമേയം പാസാക്കിയത്

  ലൈംഗിക ബന്ധം , സ്വീഡിഷ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടി , സെസിലിയ ജോണ്‍സണ്‍ , മൃതദേഹരതി
സ്റ്റേക്ക്‌ഹോം| jibin| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (03:06 IST)
മൃതദേഹരതിക്കും സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും നിയമവിധേയമാക്കണമെന്ന ആവശ്യവുമായി സ്വീഡിഷ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടി യുവജനവിഭാഗം പാര്‍ട്ടിയുടെ സ്റ്റോക്ക്‌ഹോം ഘടകം പ്രസിഡന്റ് സെസിലിയ ജോണ്‍സണ്‍ രംഗത്ത്. അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാത്ത ഈ ആവശ്യത്തിനെതിരെ പാര്‍ട്ടി തന്നെ രംഗത്തെത്തി. യുവജനവിഭാഗത്തിന്റെ ആവശ്യം തത്വങ്ങള്‍ക്ക് എതിരാണെന്ന് പാര്‍ട്ടി വക്താവ് ആദം ആല്‍ഫ്രഡ്‌സണ്‍ വ്യക്തമാക്കി.

മരിക്കുന്നതിന് മുമ്പ് ശരീരം ലൈംഗിക ഉപയോഗങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കാന്‍ അനുമതി നല്‍കുന്ന പ്രമാണം എഴുതാന്‍ അനുവദിക്കണം. സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും ഞായറാഴ്ച നടന്ന വാര്‍ഷിക സമ്മേളനത്തില്‍ സെസിലിയ ജോണ്‍സന്റെ നേതൃത്വത്തിലുള്ള യുവജനവിഭാഗം
പ്രമേയം പാസാക്കിയത്.

മരണശേഷം ശരീരം എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉള്ളതു പോലെ തന്നെ ലൈംഗിക ഉപയോഗങ്ങള്‍ക്ക് വിട്ടു കൊടുക്കാനുള്ള അവകാശവും വ്യക്തിക്കുണ്ട്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പാസാക്കുകയും വേണമെന്നും സെസിലിയ നേതൃത്വത്തിലുള്ള സ്റ്റോക്ക്‌ഹോം ഘടകം ആവശ്യപ്പെടുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :