റഷ്യയില്‍ ആരാധനാലയങ്ങളില്‍ ഭീകരാക്രമണം; പുരോഹിതനും 15ലധികം പോലീസുകാരും മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 ജൂണ്‍ 2024 (10:11 IST)
റഷ്യയില്‍ ആരാധനാലയങ്ങളില്‍ ഭീകരാക്രമണം. തെക്കന്‍ റഷ്യയിലെ ദാഗെസ്ഥനിലാണ് ആക്രമണം ഉണ്ടായത്. രണ്ട് സിനഗോഗുകളും ഒരു ഓര്‍ത്തഡോക്‌സ് പള്ളിയിലുമാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പുരോഹിതനും 15ലധികം പോലീസുകാരും കൊല്ലപ്പെട്ടു. ദാഗെസ്ഥനിലെ ഏറ്റവും വലിയ നഗരമായ മാഖച്കാലയിലും തീരനഗരമായ ഡെര്‍ബെന്റിലുമാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ പങ്കെടുത്ത ആറുപേരെയും പൊലീസ് വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പുരോഹിതനും ഉള്‍പ്പെടുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :