തലയറുത്ത് മടുത്തു, ഐ‌എസ് ഇനി ആളുകളെ മുക്കിക്കൊല്ലും

ബാഗ്ദാദ്| VISHNU N L| Last Modified വ്യാഴം, 25 ജൂണ്‍ 2015 (15:37 IST)
കൊലപാതകത്തിൽ പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന കൊടും ഭീകരരായ ഇസ്ലാമിക് സ്റ്റേറ്റ് ആളുകളെ തലയറുത്തു വെടിവച്ചും തീയിട്ട് കൊന്നും മടുത്ത് തടവുകാരെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് തടവുകാരെ ഇരുമ്പുകൂട്ടിലടച്ച് നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുന്ന വീഡിയോ തീവ്രവാദികള്‍ പുറത്തുവിട്ടതോടെയാണ് ഇവരുടെ പുതിയ കൊലപാതക രീതി വാര്‍ത്തയായിരിക്കുന്നത്.

കൊല്ലപ്പെടുന്ന ആളുടെ മരണ പരാക്രമങ്ങള്‍ കൂടുതല്‍ ആസ്വദിക്കുന്നതിനായാണ് ഭീകരര്‍ പുതിയ രീതി പരീക്ഷിച്ചിരിക്കുന്നത്. ഇറാക്കിൽ ഭീകരുടെ ശക്തികേന്ദ്രമായ മൊസൂളിൽ ചിത്രീകരിച്ചതാണ് ഏഴുമിനിട്ട് ദൈർഘ്യമുള്ള വീഡിയോ. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച തടുകാരെ ചെറിയ ഇരുമ്പുകൂട്ടിൽ അടച്ച് ക്രെയിൻ ഉപയോഗിച്ചാണ്
വെള്ളത്തിലേക്ക് താഴ്ത്തുത്തുന്നത്. ഈ
സമയം പേടിച്ചരണ്ടുനിൽക്കുന്ന തടവുകാരുടെ മുഖഭാവങ്ങൾ വ്യക്തമായികാണാം.

അത്യന്താധുനികമായ അണ്ടർവാട്ടർ കാമറകൾ ഉപയോഗിച്ച്
തടവുകാരുടെ മരണവെപ്രാളവും ഭീകരർ പകർത്തിയിട്ടുണ്ട്. അല്പസമയത്തിനുശേഷം കൂട് പൊക്കുമ്പോൾ ഒന്നിനുമുകളിലായി കിടക്കുന്ന അഞ്ചുപേരുടെയും മൃതദേഹങ്ങളും കാണാം. മുക്കിക്കൊലയ്ക്കൊപ്പം മറ്റുചില ക്രൂരകൊലപാതകങ്ങളുടെ ദൃശ്യങ്ങൾകൂടി വീഡിയോയിലുണ്ട്.

മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ അവശരായ തടവുകാരെ കയറ്റിയശേഷം കാർസ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുന്നതാണ് മറ്റൊരുക്രൂരത. മരണമടുത്ത തടവുകാരുടെ ദയനീയമുഖങ്ങളുടെ സമീപദൃശ്യവും വീഡിയോയിലുണ്ട്. ഒരുസംഘം തടവുകാരെ കൈകൾ പിന്നിൽ ബന്ധിച്ച് മുട്ടുകുത്തിച്ച് ഇരുത്തിയേഷം കഴുത്തിൽ സ്ഫോടകവസ്തുവച്ചുകെട്ടി പൊട്ടിച്ചുകൊലപ്പെടുന്നതാണ് മറ്റൊരു കൊടുംക്രൂരത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :