നിശാസുന്ദരികള്‍ ലോകകപ്പിനൊരുങ്ങുന്നു!

സാവോപോളോ| VISHNU.NL| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (12:19 IST)
ലോകം കാല്‍പ്പന്തു ലഹരിയില്‍ ആറാടാന്‍ തയ്യാറെടുക്കുമ്പോള്‍ ബ്രസീലിലെ ലൈംഗിക തൊഴിലാളികളും ലോകകപ്പ് ഫുട്ബോളിനെ പരമാവധി മുതലെടുക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ലോകകപ്പ്‌ ഫുട്ബോളിന്റെ ആവേശത്തില്‍ തങ്ങളുടെ ബിസിനസ്‌ എങ്ങനെ മെച്ചപ്പെടുത്താമെന്ന പരിശീലനത്തിലാണിവര്‍.

ഇതിനോടകം തന്നെ രജ്യത്തു വരുന്ന വിദേശികളോട് സംസാരിക്കുന്നതിനായി ഭൂരിഭാഗം ലൈംഗിക തൊഴിലാളികളും ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനുള്ള തിരക്കിലാണ്. ലോകകപ്പ്‌ ഫുട്ബോളുമായി ബന്ധപ്പെട്ടു മൂന്ന്‌ മില്യണിലധികം ആളുകള്‍ ബ്രസീലിലെത്തുമെന്നാണ്‌ കണക്ക്‌.

ഇവരില്‍ പകുതി പേരേയെങ്കിലും ചാ‍ക്കിട്ടുപിടിക്കാനാണ് ഇവരുടെ തയ്യാറെടുപ്പുകള്‍. ഇതിനായി വേശ്യാലയങ്ങള്‍ മോടി കൂട്ടാനും നവീകരണങ്ങള്‍ക്കുമായി പല നടത്തിപ്പുകാരും വന്‍തുകകള്‍ തന്നെ ചെലവഴിച്ചു കഴിഞ്ഞു. ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ വരെ വേശ്യാലയങ്ങളില്‍ ഒരുക്കിക്കഴിഞ്ഞിരിക്കുന്നു.

ലൈംഗിക തൊഴിലാളികള്‍ക്ക്‌ നിയമപരിരക്ഷ നല്‍കുന്ന ബ്രസീലില്‍ ഒരുമില്യണിലധികം ആളുകള്‍ വേശ്യാവൃത്തിയിലൂടെ വരുമാനം കണ്‍്ടെത്തുന്നതായാണ്‌ കണക്കുകള്‍. സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്‌ ബ്രസീലിലെ വേശ്യലയങ്ങളുടെ നടത്തിപ്പ്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചു വേശ്യാലയം നടത്തിയാല്‍ കടുത്തശിക്ഷ തന്നെ ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :