അനുബന്ധ വാര്‍ത്തകള്‍
- 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ
- അമേരിക്കൻ ഗ്രീൻ കാർഡും നോക്കി നിൽക്കുന്ന ഇന്ത്യകാർക്ക് മുഖത്തിനിട്ട് അടി, അമേരിക്കയിൽ ജനിച്ചത് കൊണ്ട് മാത്രം പൗരത്വം നൽകില്ലെന്ന് ട്രംപ്
- ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്തും, നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്
- ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍
- 'നിങ്ങളുടെ പ്രൊഫഷണലിസം മികച്ചതായിരുന്നു'; കമലയോടു കുശലം പറഞ്ഞ് ട്രംപ്, ഫോണില്‍ വിളിച്ച് മോദി
'വന്നു, പണി തുടങ്ങി'; ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ഇറാന് പൗരനെതിരെ കുറ്റം ചുമത്തി
ഷാക്കേരിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇറാനിലാണ് ഇയാളെന്നാണു സൂചനയെന്നും യുഎസ് സര്‍ക്കാര്‍ അറിയിച്ചു
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഇറാന് പൗരനെതിരെ കുറ്റം ചുമത്തി. ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് യുഎസ് സര്‍ക്കാരിന്റെ തീരുമാനം. ട്രംപിനെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയതിനു 51 കാരനായ ഫര്‍ഹാദ് ഷാക്കേരിക്കെതിരായാണ് കുറ്റം ചുമത്തിയത്.
ഷാക്കേരിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇറാനിലാണ് ഇയാളെന്നാണു സൂചനയെന്നും യുഎസ് സര്‍ക്കാര്‍ അറിയിച്ചു. മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍, ഇറാനിലെ റവല്യൂഷണറി ഗാര്‍ഡിലെ ഒരു ഉദ്യോഗസ്ഥന് ട്രംപിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യാന്‍ സെപ്റ്റംബറില്‍ ഷാക്കേരിയോട് നിര്‍ദ്ദേശിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
ഇറാന്‍സ് എലൈറ്റ് റവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് (IRGC) ആണ് ട്രംപിനെ വധിക്കാന്‍ ഫര്‍ഹാദ് ഷാക്കേരിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ റവല്യൂഷണറി ഗാര്‍ഡ്സ് നല്കിയ സമയപരിധിക്കുള്ളില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. IRGC സംഘടനയെ ഭീകരവാദ സംഘമായാണ് യുഎസ് സര്‍ക്കാര്‍ കാണുന്നത്.