13 ആം വയസ്സിൽ ട്രംപ് പീഡിപ്പിച്ചെന്ന പരാതി യുവതി പിൻവ‌ലിച്ചു, ഭീഷണി മൂലമെന്ന് ഹിലരി; രാഷ്ടീയക്കളിയിൽ നടക്കുന്നതെന്തെല്ലാം?

പരാതിക്കാരിയെ ട്രംപ് പീഡിപ്പിച്ചിട്ടില്ല, എല്ലാം കെട്ടിചമച്ചതോ?

aparna shaji| Last Modified ചൊവ്വ, 8 നവം‌ബര്‍ 2016 (13:01 IST)
അമേരിക്കൻ ജനത ആരുടെ ഒപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് ആശ്വസിക്കാവുന്ന റിപ്പോർട്ട്. ട്രംപിനെതിരെ ലൈംഗികാരോപണം ഉയർത്തി രംഗത്തെത്തിയ യുവതിയുടെ പരാതി കള്ളമായിരുന്നുവെന്ന് പുതിയ റിപ്പോർട്ട്.

തനിക്ക് 13 വയസ്സുള്ളപ്പോൾ 1994ൽ ട്രംപ് പീഡിപ്പിച്ചുവെന്ന ആരോപണവുമായി എത്തിയ കാറ്റി ജോൺസൺ പരാതി പിൻവലിച്ചതോടെയാണ് സംഭവം ക‌ള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നത്. കേസിൽ നിന്നും കാറ്റി പിൻമാറുന്നുവെന്ന് ഇവരുടെ അഭിഭാഷകനാണ് വ്യക്തമാക്കിയത്. പത്ര സമ്മേളനത്തിൽ പങ്കെടുക്കാനും കാറ്റി എത്തിയില്ല എന്നതും ശ്രദ്ധേയം.

അതേസമയം, ട്രംപ്പിന്റെ തുടർച്ചയായ ഭീഷണിയെ തുടർന്നാണ് കാറ്റി പരാതി പിൻവലിച്ചതെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി വാർത്തയോട് പ്രതികരിച്ചു. എന്തുകൊണ്ടാണ് പരാതി പിൻവലിക്കുന്നതെന്ന് കാറ്റി വിശദീകരണം നൽകണമെന്നും ഹിലരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :