രാമായണ പാരായണം- പതിനേഴാം ദിവസം

WEBDUNIA|

'ചെന്നു നീ സല്‍ക്കരിക്കേണം കപീന്ദ്രനെ
സഗരനരപതിതനയരെന്നെ വളര്‍ക്കയാല്‍
സാഗരമെന്നുചൊല്ലുന്നിതെല്ലാവരും
തദഭിജനഭവനറിക രാമന്‍ തിരുവടി
തസ്യകാര്യാര്‍ത്ഥമായ് പോകുന്നതുമിവന്‍
ഇടയിലൊരു പതനമവനില്ല തല്‍ക്കാരണാ-
ലിച്ഛയാപൊങ്ങിത്തളര്‍ച്ച തീര്‍ത്തീടണം
മണികനകമയനമലനായ മൈനാകവും
മാനുഷവേഷം ധരിച്ചു ചൊല്ലീടിനാന്‍
ഹിമശിഖരിതനയനഹമറിക കപിവീര! നീ-
യെന്മേലിരുന്നു തളര്‍ച്ചയും തീര്‍ക്കെടോ!
സലിലനിധി സരഭസമയയ്ക്കയാല്‍ വന്നുഞാന്‍
സാദവും ദാഹവും തീര്‍ത്തുപൊയ്ക്കൊള്‍കെടോ!
അമൃതസമജലവുമതിമധുരമധുപൂരവു-
മാര്‍ദ്രപക്വങ്ങളും ഭക്ഷിച്ചുകൊള്‍ക നീ”
അലമലമിതരുതരുതു രാമകാര്യാര്‍ത്ഥമാ-
യാശു പോകും വിധൌ പാര്‍ക്കരുതെങ്ങുമേ
പെരുവഴിയിലശനശയനങ്ങള്‍ ചെയ്കെന്നതും
പേര്‍ത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും
അനുചിതമറിക രഘുകുലതിലക കാര്യങ്ങ-
ളന്‍പോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ
വിഗതഭയമിനിവിരവൊടിന്നു ഞാന്‍ പോകുന്നു
ബന്ധുസല്‍ക്കാരം പരിഗ്രഹിച്ചേനഹം
പവനസുതനിവയുമുരചെയ്തു തന്‍ കൈകളാല്‍
പര്‍വ്വതാധീശ്വരനെത്തലോടീടിനാന്‍
പുനരവനുമനിലസമമുഴറി നടകൊണ്ടിതു
പുണ്യജനേന്ദ്രപുരം പ്രതി സംഭ്രമാല്‍
തദനു ജലനിധിയിലതിഗംഭീരദേശാലയേ
സന്തതം വാണെഴും ഛായഗ്രഹണിയും
സരിദധിപനുപരിപരിചൊടു പോകുന്നവന്‍
തന്‍‌നിഴലാശു പിടിച്ചു നിര്‍ത്തീടിനാള്‍
അതുപൊഴുതു മമഗതിമുടക്കിയതാരെന്ന-
തന്തരാപാര്‍ത്തുകീഴ്പോട്ടു നോക്കീടിനാന്‍
അതിവിപുലതരഭയകരാഗിയെ ക്കണ്ടള-
വംഘ്രിപാതേന കൊന്നീടിനാന്‍ തല്‍ക്ഷണേ
നിഴലതുപിടിച്ചു നിര്‍ത്തിക്കൊന്നു തിന്നുന്ന
നീചയാം സിംഹികയെക്കൊന്നനന്തരം
ദശവദനപുരിയില്‍ വിരവോടുപോയീടുവാന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :