എല്ലാ കണ്ണാടിയും ആറന്‍‌മുളക്കണ്ണാടിയല്ല!

ടി പ്രതാപചന്ദ്രന്‍

WD
ആറന്‍‌മുളക്കണ്ണാടി നിര്‍മ്മിക്കുന്നത് വെളിത്തീയവും ചെമ്പും ഉരുക്കിയെടുക്കുന്ന മിശ്രിതത്തില്‍ നിന്നാണ്. പ്രത്യേക അനുപാതത്തില്‍ യോജിപ്പിക്കുന്ന മിശ്രിതം മൂശയിലൊഴിച്ച് ഉണ്ടാക്കിയെടുക്കുന്ന ലോഹപാളി പലയാവര്‍ത്തി തേച്ച് മിനുക്കുമ്പോഴാണ് കണ്ണാടിയെക്കാള്‍ മനോഹരമാ‍യ പ്രതലം രൂപപ്പെടുന്നത്. ഉരുക്കുന്നതിനു മുമ്പ് ചെമ്പ് ഉപ്പ് പുരട്ടി കാച്ചിയെടുത്ത് വെള്ളത്തില്‍ മുക്കി ശുദ്ധീകരിക്കും. രണ്ട് ലോഹങ്ങളും ഉരുക്കിയ ശേഷവും സാമ്പിള്‍ പരിശോധിച്ച് അനുപാതത്തിലുള്ള കുറവ് പരിഹരിക്കും.

തുടക്കത്തില്‍, ശിവ‌പാര്‍വതീ സങ്കല്‍പ്പമായ വാല്‍ക്കണ്ണാടികള്‍ മാത്രമായിരുന്നു നിര്‍മ്മിച്ചിരുന്നത്. അന്ന് കണ്ണാടിക്കൊപ്പം കുങ്കുമച്ചെപ്പും നിര്‍മ്മിക്കുന്നത് പതിവായിരുന്നു. ഇന്നും ‘ഓവല്‍’ ആകൃതിയിലുള്ള കണ്ണാടികള്‍ക്കാണ് പ്രിയം. ഒരിഞ്ചു മുതല്‍ 22 ഇഞ്ചുവരെ ചുറ്റളവുള്ള ആറന്മുളക്കണ്ണാടികളാണ് സാധാരണയായി നിര്‍മ്മിച്ചുവരുന്നത്. ഇതിന് 300 മുതല്‍ ഒരു ലക്ഷം രൂപവരെ വിലയാകും.
WD


നാം സാധാരണയായി ഉപയോഗിക്കുന്ന കണ്ണാടികളെക്കാള്‍ മികച്ച പ്രതിബിംബമാണ് ആറന്‍‌മുളക്കണ്ണാടിയില്‍ കാണാന്‍ സാധിക്കുക. മറ്റു കണ്ണാടികളില്‍ നിന്ന് വ്യത്യസ്തമായി ഉപരിതല പാളിയില്‍ തന്നെ വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണ് ഇതിനു കാരണമായി പറയുന്നത്.

ലോഹക്കണ്ണാടികളെ കുറിച്ച്

WEBDUNIA|
നിര്‍മ്മാണ രഹസ്യം

ആറന്മുളക്കണ്ണാടിക്ക് അഞ്ഞൂറ് വര്‍ഷത്തെ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്. എന്നാല്‍, രണ്ടായിരത്തിലധികം വര്‍ഷത്തിനു മുമ്പും ഭാരതത്തില്‍ ഇത്തരം കണ്ണാടികള്‍ പ്രചാരത്തിലുണ്ടായിരുന്നുവത്രേ. ഹാരപ്പ ഉല്‍ഖനന പ്രദേശത്തു നിന്ന് ലോഹക്കണ്ണാടികളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഖജുരാഹോ ഗുഹാചിത്രങ്ങളിലൊന്നില്‍ ലോഹക്കണ്ണാടി നോക്കി പൊട്ടുകുത്തുന്ന ഒരു സുന്ദരിയുടെ ശില്‍പ്പവും ഇതിന്റെ പഴമയെ കുറിച്ച് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :