എല്‍ ക്ളാസിക്കോയ്‌ക്ക് മണിക്കൂറുകള്‍ മാത്രം; മെസി കളിക്കില്ല

എല്‍ ക്ളാസിക്കോ , സ്പാനിഷ് ലാ ലിഗ , ബാഴ്‌സലോണ , റയല്‍ മാഡ്രിഡ് , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഡ്രിഡ്| jibin| Last Updated: ശനി, 21 നവം‌ബര്‍ 2015 (09:30 IST)
ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ ക്ലബ് പോരാട്ടമായ ആദ്യ എല്‍ ക്ളാസിക്കോ ഇന്ന്. സ്പാനിഷ് ലാ ലിഗയില്‍ ഈ സീസണിലെ ആദ്യത്തെ യുദ്ധത്തിനാണ് ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ബൂട്ട് കെട്ടുന്നത്. ഇന്ത്യന്‍ സമയം രാത്രി 10.45നാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകര്‍ വീക്ഷിക്കുന്ന പോരാട്ടം നടക്കുന്നത്. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ആരാധകരെ ചൂടുപിടിപ്പിക്കുന്ന മത്സരത്തിന്റെ കിക്കോഫ് നടക്കുക.

റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണാബുവിലാണ് സീസണിലെ ആദ്യ എല്‍ ക്ളാസിക്കോ. റയലിനെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നില്‍ നിന്നു നയിക്കുബോള്‍ സൂപ്പര്‍ താരമായ ലയണല്‍ മെസി ഇല്ലാതെയാണ് ബാഴ്‌സലോണ ഇറങ്ങുന്നത്. പരിക്കില്‍ നിന്നു മെസി പൂര്‍ണമായി മോചിതനായിട്ടില്ല എന്നാണു റിപ്പോര്‍ട്ട്. അതുകൊണ്ട് ബാഴ്സയുടെ മുന്നേറ്റ നിരയില്‍ നെയ്‌മറും സുവരസുമായിരിക്കും കുന്തമുന. കൂടാതെ, ആവേശം നിറക്കാന്‍ മുന്‍നിര താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, ലൂയി സുവാരസ്, ഗാരെത് ബെയ്ല്‍, കരീം ബെന്‍സേമ, ജെയിംസ് റോഡ്രിഗസ്, ആന്ദ്രെ ഇനിയേസ്റ്റ എന്നിവര്‍ ഇരു നിരകളിലുമായി അണിനിരക്കും. 27 പോയിന്റുള്ള ബാഴ്‌സലോണയുടെ തൊട്ടു പിന്നില്‍ 24 പോയന്റുമായി റയാലുമുണ്ട്.

എല്‍ക്ളാസിക്കോയുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ (സൌഹൃദം ഒഴികേ) വിജയം സ്വന്തമാക്കിയ ടീം റയല്‍ മാഡ്രിഡാണ്. ഇരുവരും ഏറ്റുമുട്ടിയ 229 മത്സരങ്ങളില്‍ 92 മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് വിജയിച്ചപ്പോള്‍ ബാഴ്സലോണയും വിജയം 89 മത്സരങ്ങളിലാണ്. 48 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

സ്പാനിഷ് ലീഗിലെ കണക്കിലും റയലാണു മുന്നില്‍. 170 മത്സരങ്ങളില്‍ 71ല്‍ അവര്‍ ജയിച്ചപ്പോള്‍ 67 മത്സരങ്ങളിലാണ് ബാഴ്സ വിജയിച്ചത്. 32 മത്സരങ്ങള്‍ സമനിലയിലായി. എല്‍ ക്ളാസിക്കോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതി ബാഴ്സയുടെ മുന്നേറ്റനിരയിലെ കരുത്തന്‍ ലയണല്‍ മെസിയുടെ പേരിലാണ്. 30 മത്സരങ്ങളില്‍ കളിച്ച മെസി 21 ഗോളുകള്‍ നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :