അനുബന്ധ വാര്ത്തകള്
- 2002ന് ശേഷം ബ്രസീൽ ക്വാർട്ടർ കടന്നത് ഒറ്റ തവണ മാത്രം, ക്രൊയേഷ്യയുടെ അധികസമയ തന്ത്രം മറികടന്നാൽ സ്വപ്നസെമിയ്ക്ക് സാധ്യത
- പ്രകടനം മോശമെന്ന് പറഞ്ഞ് മാഞ്ചസ്റ്ററിൽ സ്ഥിരമായി പകരക്കാരൻ്റെ ബെഞ്ചിലിരുത്തി, ഡി മരിയയ്ക്ക് വാൻ ഗാലിനോട് തീർക്കാൻ കണക്കുകൾ ഏറെ
- എട്ടിൻ്റെ കളികൾക്ക് ഇന്ന് തുടക്കം, സെമി യോഗ്യത നേടാൻ ബ്രസീലും അർജൻ്റീനയും ഇന്നിറങ്ങുന്നു
- പ്രതിഭകൾ കൊണ്ട് സമ്പന്നരും, ട്രോഫികൾ കൊണ്ട് ദരിദ്രരും, ലോകകപ്പടക്കം ഈ വർഷം ഇന്ത്യയ്ക്ക് പറയാനുള്ളത് നഷ്ടത്തിൻ്റെ കണക്കുകൾ മാത്രം
- ഖത്തർ ലോകകപ്പിലെ ആ വൈറൽ ഫോട്ടോയിലെ സുന്ദരിയെ അറിയുമോ
അയാൾ ശ്രമിച്ചത് മുഴുവൻ നെതർലൻഡ്സിനെ വിജയിപ്പിക്കാൻ, റഫറിക്കെതിരെ എമിലിയാനോ മാർട്ടിനെസും
ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ അർജൻ്റീന- നെതർലൻഡ്സ് മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി ആൻ്റോണിയോ മറ്റേയുവിനെതിരെ രൂക്ഷവിമർശനവുമായി അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. എങ്ങനെയും നെതർലൻഡ്സിനെ കൊണ്ട് സമനില ഗോൾ അടിപ്പിക്കാനാണ് റഫറി ശ്രമിച്ചതെന്നും അയാളൊരു കഴിവുകെട്ടയാളാണെന്നും മാർട്ടിനെസ് മത്സരശേഷം പറഞ്ഞു.
കളിയുടെ ഭൂരിഭാഗവും ഞങ്ങൾ നന്നായി കളിച്ചു. 2-0 എണ്ണനിലയിൽ ലീഡെടുത്തതോടെ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലായി. അതിനിടെ വന്ന അപ്രതീക്ഷിത ഗോൾ എല്ലാം തകിടം മറിച്ചു. പെട്ടെന്നുള്ള ഫ്ലിക്ക് എനിക്ക് കാണാനായില്ല. അതിന് ശേഷമുള്ള റഫറിയുടെ തീരുമാനമെല്ലാം അവർക്ക് അനുകൂലമായിട്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് 10 മിനിട്ടാണ് മത്സരത്തിൽ അധികമായി നൽകിയത്.
അത് പോരാത്തതിന് ബോക്സിന് തൊട്ടുപുറത്ത് അനാവശ്യമായ ഫ്രീകിക്കുകൾ നൽകി. ഒന്നോ രണ്ടോ തവണയല്ല മൂന്ന് വട്ടം. അവരെ എങ്ങനെയും ഗോൾ അടുപ്പിക്കുക എന്നതായിയിരുന്നു അയാളുടെ ലക്ഷ്യം. ലോകകപ്പിൽ അയാളെപോലുള്ള റഫറിമാരെയല്ല വേണ്ടത്. എമിലിയാനോ പറഞ്ഞു. നേരത്തെ അർജൻ്റീനൻ നായകൻ ലയണൽ മെസ്സിയും റഫറിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.