വരയുടെ അരനൂറ്റാണ്ട് പിന്നിട്ട യേശുദാസന്‍

caroon by yesudasan
WDWD
1959 ജൂലായ് 19നായിരുന്നു ഇതിന്‍റെ തുടക്കം. അതേ കൊല്ലം പൗരധ്വനിയില്‍ ഉപ്പായിമാപ്പിള എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിനും ജീവന്‍ നല്‍കി. 1961ല്‍ കൊല്ലത്ത് ജനയുഗത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി. മലയാള പത്ത്രതിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് എന്ന ബഹുമതി അങ്ങനെ അദ്ദേഹം സ്വന്തമാക്കി.

1973ല്‍ കേരളം വിട്ട് ദില്ലിക്ക് പോയി. ശങ്കേഴ്സ് വീക്കിലിയില്‍ ചേര്‍ന്നു. ഏഴു കൊല്ലം അവിടെ പ്രവര്‍ത്തിച്ചതാണ് യേശുദാസനിലെ കാര്‍ട്ടൂണിസ്റ്റിനെ പരുപ്പെടുത്തിയെടുത്തത്. തിരിച്ചു വന്ന് രണ്ടും കൊല്ലം ജനയുഗത്തില്‍ തുടര്‍ന്നു.

പിന്നീടാണ് സ്വന്തമായ പ്രസിദ്ധീകരണങ്ങള്‍ക്ക് അദ്ദേഹം മുതിര്‍ന്നത്. അസാധു, ടക്-ടക്, ടിക് -ടിക് എന്നിവ യേശുദാസന്‍റെ മാസികകളായിരുന്നു.

ഇതിനിടയില്‍ വനിതയില്‍ മിസിസ് നായര്‍ എന്ന കാര്‍ട്ടൂണ്‍ പരമ്പരക്ക് തുടക്കമിട്ടു. 1985ല്‍ പ്രസിദ്ധീകരണങ്ങള്‍ നഷ്ടമായതോടെ അവ വച്ചു കെട്ടി മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു.

മനോരമയിലൂടെ അദ്ദേഹം ഒട്ടേറെ കാര്‍ട്ടൂണുകള്‍ വരച്ചു. ദി വീക്കിലും അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ടു. ശങ്കേര്‍സ് വീക്കിലി വിട്ടശേഷം അങ്ങനെ യേശുദാസന്‍ കാര്‍ട്ടൂണിലെ മലയാളി പെരുമ ഉയര്‍ത്തി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :