ദത്തന്‍: ഛായാശില്‍പങ്ങളുടെ കാര്‍മ്മികന്‍

T SASI MOHAN|
കൊച്ചി: കൊച്ചി കായലില്‍150അടി ഉയരമുള്ള ശില്‍പമായിരുന്നു ദത്തന്‍റെ സ്വപ്നം.അത് ഫലിക്കാത്ത സ്വപ്നമായി. ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ കേള്‍ക്കണേന്ന് മരിക്കും മുന്‍പ് മോഹിച്ചു. അതു സാധിക്കതെ പോയി.

പ്രമുഖ ശില്‍പി എം ആര്‍ ഡി ദത്തന്‍, സുന്ദരമായ കൊച്ചിനഗരം സ്വപ്നംകണ്ട ശില്‍പിയായിരുന്നു കൊച്ചിയെ മനോഹരിയാക്കാനുള്ള ഒട്ടേറെപദ്ധതികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

കൃത്രിമ ദ്വീപ് ഉണ്ടാക്കി അതില്‍ ഒരു കൈയില്‍ സുഗന്ധദ്രവ്യങ്ങള്‍ നിറച്ച താലവുമായി അതിഥികളെ സ്വീകരിക്കുന്ന 'അറബിക്കടലിന്‍റെ റാണി"യുടെ ശില്‍പം.

പിന്നെ പൈതൃക മ്യൂസിയവും സഞ്ചാരികള്‍ക്കായുള്ള വിനോദസൗകര്യങ്ങളുമൊക്കെ അദ്ദേഹം തയ്യാറാക്കിയ കൊച്ചി സുന്ദരമാക്കാനുള്ള രൂപരേഖയിലുണ്ടായിരുന്നു.

നഗരത്തോടുചേര്‍ന്നു കിടക്കുന്ന തുരുത്തുകളില്‍ ബോഗന്‍ വില്ലകള്‍ വച്ചുപിടിപ്പിച്ച് സുന്ദരമാക്കണമെന്ന് അദ്ദേഹം വളരെമുമ്പേ ജി.സി.ഡി.എ.യ്ക്ക് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.

കലയിലും ജീവിതത്തിലും ഒരുപോലെ പ്രകടിപ്പിച്ചിരുന്ന സത്യസന്ധതയായിരുന്നു എം.ആര്‍.ഡി. ദത്തന്‍റെ വ്യക്തിത്വത്തിന്‍റെ സവിശേഷത. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ അദ്ദേഹം സത്യസന്ധമായി കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുമായിരുന്നു. അതുതന്നെയായിരുന്നു ദത്തന്‍റെ നന്മയും.

സിമന്‍റ്, പ്ളാസ്റ്റര്‍ ഓഫ് പാരീസ്, ബ്രോണ്‍സ് എന്നീ മീഡിയങ്ങളിലാണ് അദ്ദേഹം ശില്‍പങ്ങള്‍ തീര്‍ത്തത്. നന്നായി ചിത്രം വരയ്ക്കുമായിരുന്നെങ്കിലും അദ്ദേഹം ശില്‍പകലയ്ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :