‘ലാപ്ടോപ്പ്’ എന്ന പദപ്രശ്നം

ബി ഗിരീഷ്

ലാപ്ടോപ്പ്
PROPRO
ഭൂമിയെ ഉറയില്ലാതെ ഭോഗിക്കാന്‍ തൃഷ്‌ണ പ്രകടിപ്പിച്ച കവി രൂപേഷ്‌ പോളിന്‍റെ ആദ്യ സിനിമ ‘മദേഴ്‌സ്‌ ലാപ്‌ടോപ്പ്‌’ എല്ലാ അര്‍ത്ഥത്തിലും ഒരു ആധുനിക കവിതയാണ്‌. സ്ഥാനം തെറ്റിക്കിടക്കുന്ന ശക്തവും സുന്ദരവുമായ പദങ്ങളെ പോലെ ഷോട്ടുകള്‍‌. കുഴപ്പത്തില്‍ ചാടിപ്പിക്കുന്ന കൂട്ടി ചേര്‍ക്കലുകള്‍ , അസ്വസ്ഥതയുണര്‍ത്തുന്ന ഇഴച്ചില്‍. അനുവാചകനില്‍ നിന്ന്‌ യുക്തിയും ക്ഷമയും ആവശ്യപ്പെടുന്ന, ചിലപ്പോഴെങ്കിലും കഷ്ടപ്പെടുത്തുന്ന, ആഖ്യാന രീതി.

സുരേഷ്‌ ഗോപിയും പത്മപ്രിയയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന പോസ്‌റ്റര്‍ കണ്ട്‌ സിനിമക്ക്‌ കയറിയ പാവം പയ്യന്‍ ആദ്യ ഷോട്ടിന്‍റെ ചലനരാഹിത്യം കണ്ട്‌ “പടച്ചോനേ ഇത്‌ അവാര്‍ഡ്‌ പടമാടാ..” എന്ന്‌ ഉറക്കെ ആശങ്കപ്പെട്ടത്‌ അത്‌കൊണ്ടാകാം. അമ്മയുടെ ഗര്‍ഭപാത്രം കൊണ്ടുക്കളയുന്നവന്‍റെ പതനത്തിന്‍റെ മനോഹരമായ ആവിഷ്‌കാരമാണ്‌ സുഭാഷ്‌ചന്ദ്രന്‍റെ ‘പറദീസനഷ്ടം’ എന്ന കഥ.

വൃക്തിനിഷ്ഠമായ ആഖ്യാന രീതിയില്‍ ആ കഥ സിനിമയാക്കുമ്പോള്‍ മുഖ്യധാര സിനിമയെ പോലെ കേരളത്തില്‍ റിലീസ്‌ ചെയ്യാനായി എന്നത്‌ രൂപേഷ്‌ പോളിന്‍റെ ഭാഗ്യമാണ്‌. പുതുമുഖ സംവിധായകര്‍ക്ക്‌ ഒന്നും അത്രപെട്ടെന്ന്‌ ലഭിക്കാത്ത ഭാഗ്യമാണത്‌.
പത്മപ്രിയ
PROPRO


ഇതുവരെ ഒരു സിനിമയുടേയും പിന്നില്‍ പ്രവര്‍ത്തിക്കാത്ത പുതുപുത്തന്‍ സംവിധായകന്‍ (രൂപേഷ്) , പുതിയ തിരക്കഥാകൃത്ത്‌ (ഇന്ദു മേനോന്‍) , പുതിയ കഥാകൃത്ത് (സുഭാഷ് ചന്ദ്രന്‍) ‌, പുതിയ ക്യാമറാമാന് (വി വിനോദ്)‍, പുതിയ സംഗീത സംവിധായകന്(ഡോ ശ്രീവല്‍സണ്‍ ജെ മേനോന്‍) ‍, പുതിയ ഗായകര്‍ ഇങ്ങനെ ‘ലാപ്‌ടോപ്പില്‍’ എല്ലാം പുതുമയാണ്‌.

വമ്പന്‍ സംവിധായകര്‍ പോലും ചര്‍വ്വിതചര്‍വ്വണമാര്‍ഗ്ഗങ്ങളിലുടെ പോകുമ്പോള്‍ പരാജയ ഭീതിയില്ലാതെ വഴിതെറ്റി നടക്കുന്നു എന്നതാണ്‌ ‘ലാപ്‌ടോപ്പി’ന്‍റെ പുതുമ. ഈ ശ്രമങ്ങളില്‍ സംവിധായകന്‍ എത്രമാത്രം വിജയിച്ചു എന്നതാണ്‌ പ്രധാന പ്രശനം.

രവി (സുരേഷ്‌ഗോപി)വര്‍ഷങ്ങള്‍ക്ക്‌ ശേഷം അമ്മയെ(ശ്വേത മേനോന്‍) കാണാന്‍ നാട്ടിലെത്തുന്നു. അമ്മയാകട്ടെ രോഗശയ്യയില്‍ അബോധാവസ്ഥയിലും. തനിക്ക്‌ വേണ്ടി മാത്രം ജീവിച്ച അമ്മയെ ഉപേക്ഷിച്ച്‌ പോകേണ്ടി വന്നതില്‍ രവിയില്‍ കുറ്റബോധം. കാമുകി പായല്‍ (പത്മപ്രീയ) അയാളെ ഈഡിപ്പസെന്ന്‌ കളിയാക്കുന്നുമുണ്ട്‌.

പായലിലും രവി മാതൃഭാവം കാണുന്നെങ്കിലും അവളെയും ഒഴിവാക്കുകയാണ്‌, പിന്നീട്‌ അവളെ കുറിച്ചുളള ഓര്‍മ്മകളില്‍ അയാള്‍ ലബോറട്ടറിയിലേക്ക്‌ കൊണ്ടു പോയ അമ്മയുടെ ഗര്‍ഭപാത്രം ബാറില്‍ വച്ച്‌ മറക്കുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :