ഹാരി പോട്ടര്‍ക്ക് ഇതെന്ത് പറ്റി?

ബൈജു

WEBDUNIA|
പുസ്തകം സിനിമയാക്കിയാക്കിയപ്പോള്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരു പുസ്തകം സിനിമയാക്കുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവിക ബുദ്ധിമുട്ടുകള്‍ എന്നൊക്കെ പറഞ്ഞ് സിനിമയെ ന്യായീകരിക്കാമെങ്കിലും, വായനയുടെ സുഖം സിനിമ കാണുമ്പോള്‍ നഷ്ടമാവുന്നു.

ബൃഹത്തായ കഥയെ സിനിമയ്ക്കുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പലതും കൈമോശം വന്നിട്ടുണ്ട്. സുപ്രധാനമായ ഭാഗങ്ങള്‍ വെട്ടിച്ചുരുക്കിയത് കഥയെ ചിലപ്പോഴെങ്കിലും അവ്യക്തമാക്കുന്നുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രേമാതുരമായ നിമിഷങ്ങളെ കൊണ്ടും തമാശകള്‍ കൊണ്ടും പൊതുജനത്തിന് സിനിമ രസകരമാകുന്നുണ്ട്, എങ്കിലും ഹാരി പോട്ടര്‍ ആരാധകരെ സംബന്ധിച്ച് ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ഫീനിക്‍സ്’ നിലവാരത്തിന് താഴെയാണ്.

ഹാരി പോട്ടര്‍ എന്നാല്‍ കുട്ടികള്‍ക്കുള്ള സിനിമ എന്ന ധാരണ മാറ്റുന്നതാണ് ഹാരിപോട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ഫീനിക്സിന്‍റെ മറ്റൊരു പ്രത്യേകത.

പത്ത് വയസുമുതല്‍ ഹാരിയായി അഭിനയിച്ച ദാനിയേല്‍ റാഡ് ക്ലിഫ് പുതിയ സിനിമയിലെത്തുന്നത് കുട്ടിത്തം വിട്ട് ഗൌരവം തികഞ്ഞ കൌമാര പ്രായക്കാരനായിട്ടാണ്. ഇതിനുമുമ്പ് വിവാദമായ ചുംബനരംഗങ്ങള്‍ കൂടിയാവുമ്പോള്‍ ഈ ഹാരി പോട്ടര്‍ ചിത്രം കൂടുതല്‍ യൌവനയുക്തമാകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :