ഹാരി പോട്ടര്‍ക്ക് ഇതെന്ത് പറ്റി?

ബൈജു

harry potter
FILEFILE
ഈ ആഴ്ച റിലീസായ ഹാരി പോട്ടര്‍ പരമ്പരയിലെ നാലാമത് ചിത്രം ‘ഹാരിപോര്‍ട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ഫീനിക്‍സ്’ കളക്ഷന്‍റെ കാര്യത്തില്‍ റിക്കോര്‍ഡുകള്‍ ഭേദിക്കുന്നെങ്കിലും നിലവാരം പുലര്‍ത്തുന്നില്ലെന്ന് വിമര്‍ശകര്‍. ജെകെ റൌളിംഗിന്‍റെ പുസ്തകം സിനിമയാക്കിയപ്പോള്‍ മൂലകഥയില്‍ സംഭവിച്ച ശോഷണമാണ് വിമര്‍ശകര്‍ ആയുധമാക്കുന്നത്.

2003ല്‍ 8 മില്യന്‍റെ നേട്ടമുണ്ടാക്കിയ ലോര്‍ഡ് ഓഫ് റിംഗ്സ് പരമ്പരയിലെ റിട്ടേണ്‍ ഓഫ് കിംഗിന്‍റെ പ്രദര്‍ശന റിക്കോര്‍ഡാണ് ഹാരി പോര്‍ട്ടര്‍ ഇക്കൊല്ലം തകര്‍ത്തത്.

ഏതായാലും, വെള്ളിയാഴ്ച ഇന്ത്യന്‍ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ ഓര്‍ഡര്‍ ഓഫ് ഫീനിക്‍സ്’ ലോകവ്യാപകമായി റിലീസ് ചെയ്തത്. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ 12 മില്യണ്‍ ഡോളര്‍ വാരിക്കൂട്ടി ചിത്രം ഇതിനോടകം അമേരിക്കയില്‍ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.

ദുഷ്‌ട ശക്തികള്‍ക്കെതിരെ ‘ഡബിള്‍ ഡോര്‍സ് ആര്‍മി’ എന്ന പേരില്‍ കൂട്ടുകാരെ സംഘടിപ്പിച്ച് വില്ലനായ ലോര്‍ഡ് വോള്‍ഡി മോര്‍ട്ടിനെതിരെ ഹാരി നടത്തുന്ന യുദ്ധമാണ് ചിത്രത്തിന്‍റെ പ്രധാന ഇതിവൃത്തം. പുസ്തകം ഇറങ്ങി രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിലെത്തുന്ന ചിത്രം പുസ്തകം വായിച്ച് തിയേറ്ററിലെത്തുന്നവരെ നിരാശപ്പെടുന്നുവെന്നാണ് പ്രധാന വിമര്‍ശനം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :