ഇറ്റ്സ്‌ ബ്രേക്കിംഗ് ന്യൂസ്

FILEIFM
വിദ്യയും ക്യാമറമാന്‍ റഫീക്കും(അതുല്‍ പര്‍ച്ചൂരെ) സ്റ്റിംഗ് ഓപ്പറേഷന് തയ്യാറെടുത്ത് പൂനെയിലെത്തുന്നു. നിര്‍ഭാഗ്യവശാല്‍ അവരുടെ ക്യാമറ ഒപ്പിയെടുക്കുന്നത് ഡിഐജിയുടെ (വിനയ് ആപ്തെ) മുഴുനീള ബലാത്സംഗ രംഗങ്ങളാണ്. ഇവയൊന്നും ടെലികാസ്റ്റ് ചെയ്യില്ല എന്ന് വിദ്യ സംഗീതയ്ക്ക് ഉറപ്പ് നല്‍കുന്നു.

എന്നാല്‍, സ്വന്തം വാര്‍ത്താ ചാനലില്‍ ഒരു മാറ്റവും വരുത്താതെ ബലാത്സംഗ രംഗങ്ങള്‍ ടെലികാസ്റ്റ് ചെയ്യുന്നത് കണ്ട വിദ്യ ഈ രീതികളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. തുടര്‍ന്ന് കടുത്ത അഭിപ്രായ വ്യത്യാസം കാരണം ചാനലിന്‍റെ പടിയിറങ്ങുന്നു.

സ്റ്റിംഗ് ഓപ്പറേഷനുകള്‍ പകര്‍ത്തിക്കാട്ടുന്നതില്‍ അസാമാന്യ മികവാണ് സംവിധായകന്‍ വിശാല്‍ ഇമാംദാര്‍ കാട്ടിയിരിക്കുന്നത്. കഥയുടെ അവസാനമെത്താന്‍ പ്രേക്ഷകര്‍ക്ക് ഏറെ സമയം കാത്തിരിക്കേണ്ട പ്രശ്നം ഉണ്ടാവുന്നുണ്ട്. കഥയുടെ നീളം കുറവായിരുന്നെങ്കില്‍ പ്രേക്ഷകര്‍ക്ക് ഇഴച്ചില്‍ തോന്നില്ലായിരുന്നു.

കോയല്‍ പുരി, വിനയ് ആപ്തെ, അതുല്‍, തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഷിരിഷ് ദേശായിയുടെ ഛായാഗ്രഹണവും നിലവാരം പുലര്‍ത്തുന്നു.

PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :