ഞാനും ലാലും പിരിഞ്ഞത് ഗുണമായി: സിദ്ദിക്ക്

PRO
മലയാള സിനിമയില്‍ താരങ്ങളുടെ ഇടപെടലുകള്‍ വളരെ കൂടുതലാണെന്ന ആരോപണത്തോട് വളരെ വ്യക്തമായ മറുപടി സിദ്ദിക്കിനുണ്ട്. “എന്‍റെ സിനിമയില്‍ ആരും ഇതുവരെ ഇടപെടല്‍ നടത്തിയിട്ടില്ല. അങ്ങനെ ഏതെങ്കിലും സംവിധായകന്‍റെ ചിത്രത്തില്‍ താരങ്ങള്‍ കൈകടത്തല്‍ നടത്തിയാല്‍ അത് ആ സംവിധായകന്‍റെ കഴിവുകേടാണെന്നുള്ളതാണ് സത്യം. അക്കാര്യം ഉറക്കെ വിളിച്ചുപറഞ്ഞ് നടക്കാതിരിക്കുകയാണ് നല്ലത്” - സിദ്ദിക്ക് പറയുന്നു.

അടുത്തിടെ നിത്യാ മേനോന് സിനിമയില്‍ വിലക്കിനെ നേരിടേണ്ടിവന്നു. റീമ കല്ലിങ്കലിനെതിരെയും വിലക്ക് ഭീഷണിയുണ്ടായി. തിലകനെതിരായ വിലക്ക് മലയാള സിനിമയിലെ തന്നെ കറുത്ത ഏടായി വിലയിരുത്തപ്പെടുന്നു. ഇത്തരം വിലക്കുകളെപ്പറ്റി സിദ്ദിക്കിന്‍റെ അഭിപ്രായം എന്തായിരിക്കും?

“വിലക്കുകള്‍ ചിലരുടെ ആയുധമാണ്. അവര്‍ അവര്‍ക്കാവശ്യമുള്ളപ്പോള്‍ ചിലരുടെ നേര്‍ക്ക് ഈ ആയുധം പ്രയോഗിക്കുന്നു. സംഘടനകളൊക്കെ സിനിമയുടെ നന്‍‌മയ്ക്ക് വേണ്ടിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. വിലക്കുണ്ടായി എന്നുകരുതി കലാകാരന്‍ തളര്‍ന്നുപോകരുത്” - സിദ്ദിക്ക് വ്യക്തമാക്കി.

WEBDUNIA|
അടുത്ത സിനിമ ഹിന്ദിയിലല്ലെന്നും അത് മോഹന്‍ലാലിനെ നായകനാക്കിയുള്ള മലയാളചിത്രം തന്നെയായിരിക്കുമെന്നും സിദ്ദിക്ക് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :