കോപ്പിയടിച്ചായാലും ജീവിച്ചുപൊയ്ക്കോട്ടെ!

WEBDUNIA|
PRO
മലയാള സിനിമ മാറ്റത്തിന്‍റെ പാതയിലാണ്. അതു സമ്മതിക്കേണ്ട കാര്യം തന്നെ. സൂപ്പര്‍സ്റ്റാറുകള്‍ക്കായി സിനിമ സൃഷ്ടിക്കുന്നത് അവസാനിപ്പിച്ച് നല്ല കഥകള്‍ ഉണ്ടാകാന്‍ തുടങ്ങിയിരിക്കുന്നു. വ്യത്യസ്തമായ കഥകള്‍ വരുന്നു. പക്ഷേ, ഇതൊക്കെ എവിടെനിന്നുവരുന്നു എന്ന് ചോദിച്ചാല്‍ കുഴയും. സമീപകാലത്ത് വിപ്ലവം സൃഷ്ടിച്ച പല മലയാള സിനിമകളും ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ തനിപ്പകര്‍പ്പുകളായിരുന്നു എന്നതാണ് വാസ്തവം.

കോക്ടെയില്‍ ഉണ്ടായത് ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍ എന്ന സിനിമയില്‍ നിന്നാണ്. അതേ കഥ പറഞ്ഞ ‘റേസ്’ എന്ന ചിത്രത്തിന് ട്രാപ്ഡ് എന്ന സിനിമയുമായും സാദൃശ്യമുണ്ട്. ‘3 കിംഗ്സ്’ എത്തിയതാകട്ടെ ധമാല്‍ എന്ന ഹിന്ദിച്ചിത്രത്തില്‍ നിന്ന്. ധമാലിന്‍റെ ഒറിജിനലോ? ‘ഇറ്റ്സ് എ മാഡ് മാഡ് മാഡ് വേള്‍ഡ്’ എന്ന സിനിമ!

നായകനായ കറന്‍സി ‘ദി മാന്‍ ഹൂ കോപ്പീഡ്’ എന്ന സിനിമയുടെ പകര്‍പ്പാണ്. ഇതിന്‍റെ സംവിധായകന്‍ സ്വാതി ഭാസ്കര്‍ രചിച്ച ‘ഉന്നം’ എന്ന തിരക്കഥ ‘ജോണി ഗദ്ദര്‍’ എന്ന ഹിന്ദി ചിത്രത്തിന്‍റെ പകര്‍പ്പ്.

ഹാപ്പി ഹസ്ബന്‍ഡ്സ് ‘നോ എന്‍‌ട്രി’ എന്ന സിനിമയില്‍ നിന്ന് ആവേശം കയറി സൃഷ്ടിച്ചതാണ്. ബ്യൂട്ടിഫുളിന് സാദൃശ്യം ഗുസാരിഷുമായാണോ അതോ ചില വിദേശ ചിത്രങ്ങളുമായാണോ? ‘ചൈനാ ടൌണി’ല്‍ എത്ര ശതമാനം ‘ഹാംഗ് ഓവര്‍’ ഉണ്ട്?

ഇങ്ങനെയൊക്കെ ചോദിച്ചുതുടങ്ങിയാല്‍ കഷ്ടം തന്നെ. ഇനിയും ചില ഹിന്ദി സിനിമകള്‍ മലയാളത്തിലേക്ക് പകര്‍ത്തിക്കൊണ്ടിരിക്കുകയാണത്രെ ചില സംവിധായകര്‍. വേക്ക് അപ് സിഡ്, ശാദി നമ്പര്‍ വണ്‍, ഏക് ഹസീനാ ഥി തുടങ്ങിയ സിനിമകളുടെ മലയാളം പതിപ്പ് ഉടന്‍ തന്നെ കാണാനാകും.

എന്തെങ്കിലുമാകട്ടെ. കോപ്പിയടിച്ചായാലും സിനിമ നന്നായാല്‍ മതി എന്ന് കാണികളും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ, കോപ്പിയടിച്ചിട്ടും സിനിമ നന്നായില്ലെങ്കിലോ? ബക്കറ്റ് ലിസ്റ്റ് ഇവിടെ കൊണ്ടുവന്ന് ‘ഫോര്‍ ഫ്രണ്ട്സ്’ ആക്കിയതുപോലെ. അങ്ങനെയുള്ളവരോട് ദൈവം ചോദിക്കട്ടെ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :