ഏഴ് മണിക്കു ഷൂട്ടിങ്ങിനു വരാന്‍ പറഞ്ഞു, സുരേഷ് ഗോപി എത്തിയത് പതിനൊന്ന് മണിക്ക്; മമ്മൂട്ടിയും മോഹന്‍ലാലും പോലും അങ്ങനെ ചെയ്യില്ല !

സുരേഷ് ഗോപിയുമായി നാല് സിനിമകള്‍ ചെയ്‌തെന്നും താരവുമായി അത്ര നല്ല ബന്ധത്തില്‍ അല്ലെന്നുമാണ് നാരായണന്‍ പറയുന്നത്

രേണുക വേണു| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2024 (12:59 IST)

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ് നാരായണന്‍ നാഗലശ്ശേരി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ സിനിമയിലെല്ലാം നാരായണന്‍ നാഗലശ്ശേരി വര്‍ക്ക് ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് മാസ്റ്റര്‍ ബിന്‍ എന്ന ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നാരായണന്‍ നാഗലശ്ശേരി വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സുരേഷ് ഗോപിയുമായി നാല് സിനിമകള്‍ ചെയ്‌തെന്നും താരവുമായി അത്ര നല്ല ബന്ധത്തില്‍ അല്ലെന്നുമാണ് നാരായണന്‍ പറയുന്നത്. സുരേഷ് ഗോപി പറഞ്ഞ സമയത്തിനു സെറ്റില്‍ എത്താത്തതു കാരണം ഒരു ദിവസത്തെ ഷൂട്ടിങ് മുടങ്ങിയിട്ടുണ്ടെന്നും മമ്മൂട്ടിയും മോഹന്‍ലാലും പോലും അങ്ങനെ ചെയ്യാറില്ലെന്നും നാരായണന്‍ പറഞ്ഞു.

' സിന്ദൂരരേഖ എന്ന സിനിമയുടെ ഷൂട്ടിങ് വല്ലപ്പുഴ നടന്നുകൊണ്ടിരിക്കുകയാണ്. തലേദിവസം തന്നെ ഞാന്‍ പോയി പറഞ്ഞു രാവിലെ ഏഴ് മണിക്കു ഷൂട്ടിങ് ആരംഭിക്കുമെന്ന്. അവിടെയുള്ള ഒരു വീട്ടിലാണ് സുരേഷ് ഗോപി താമസിക്കുന്നത്. രാവിലെ വിളിച്ച് റെഡി ആയില്ലേ എന്ന് ഞാന്‍ ചോദിക്കുന്നുണ്ട്. അന്ന് പതിനൊന്ന് മണിക്കാണ് സുരേഷ് ഗോപി ലൊക്കേഷനില്‍ എത്തുന്നത്. ബാക്കി എല്ലാ ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍മാരും അത്രയും സമയം കാത്തിരിക്കുകയാണ്. കാറില്‍ നിന്ന് സുരേഷ് ഗോപി ഇറങ്ങിയതിനു പിന്നാലെ ക്യാമറമാന്‍ വേണു പാക്കപ്പ് പറഞ്ഞു. ഏഴ് മണി തൊട്ട് അദ്ദേഹവും കാത്തിരിക്കുകയാണല്ലോ. അന്ന് ഒരു സീന്‍ പോലും എടുത്തില്ല. മമ്മൂട്ടിയും മോഹന്‍ലാലും പോലും അങ്ങനെ ചെയ്യില്ല,' നാരായണന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക ...

തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവം; പാര്‍ട്ടിയില്‍ ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട ...

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ...

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; വെട്ടിലായത് ഈ രാജ്യങ്ങള്‍
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25ശതമാനം തീരുവ പ്രഖ്യാപിച്ച് ...

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു; ഒരാള്‍ ...

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് ...

മലപ്പുറത്ത് എംടിഎംഎക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് ...

മലപ്പുറത്ത് എംടിഎംഎക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവ്; നാട്ടുകാര്‍പിടികൂടി കൈകാലുകള്‍ കെട്ടിയിട്ടു
ലപ്പുറത്ത് എംടിഎംഎക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ...

'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ...

'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി യുവാവ്
ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിലാണ് സംഭവം