നായികയാകേണ്ടിയിരുന്നത് സായ് പല്ലവി,അഡ്വാന്‍സ് നല്‍കി, പിന്നെ സംഭവിച്ചത്

കെ ആര്‍ അനൂപ്| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (17:08 IST)
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി അല്ലായിരുന്നു ഫഹദിന്റെ നായികയായി എത്തേണ്ടിരുന്നത്. സായ് പല്ലവിയെ ഈ കഥാപാത്രം ചെയ്യാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചു. അഭിനയിക്കാന്‍ തയ്യാറായ നദി അഡ്വാന്‍സ് നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയില്‍ നിന്ന് വാങ്ങി.

സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കെ സായ് പല്ലവിക്ക്

ജോര്‍ജിയയില്‍ പരീക്ഷ വന്നു. അതുകൊണ്ടുതന്നെ സിനിമയുടെ ചിത്രീകരണം നീട്ടിവെക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പകരക്കാരിയെ നിര്‍മ്മാതാക്കള്‍ കണ്ടെത്തിയത്. അന്‍വര്‍ റഷീദ് വഴിയാണ് സായ് പല്ലവിയിലേക്ക് മഹേഷിന്റെ പ്രതികാരം ടീം എത്തിയത്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ നായികയായി അഭിനയിച്ചതോടെ അപര്‍ണ ബാലമുരളിയുടെ മുമ്പില്‍ പുതിയൊരു വാതില്‍ തുറക്കുകയായിരുന്നു.പുതിയ ഉയരങ്ങള്‍ തേടി യാത്ര തുടരുകയാണ് മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി. കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് താരം കടന്നുപോകുന്നത്.ഓടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്ത സൂരരൈ പോട്ര് നടിയുടെ കരിയറില്‍ വഴിത്തിരിവായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :