ഷക്കീലച്ചിത്രങ്ങള്‍ മടങ്ങിവരണം

ടി എസ് വിനോദ്ബാബു

PROPRO
മലയാളസിനിമ അതിന്‍റെ ഏറ്റവും നിലവാരം കുറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സിനിമയില്‍ ‘പ്രതിസന്ധി’ എന്ന പദം പഴകിത്തേഞ്ഞ ഒരു ആയുധമാണ്. അതിനാല്‍ അത് ഇവിടെ പ്രയോഗിക്കുന്നില്ല. എന്നാല്‍ ആഗോളസാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ തിരിച്ചടിയാണ് സിനിമാലോകത്തിന് സംഭവിച്ചിരിക്കുന്ന ‘പ്രതിഭാദാരിദ്ര്യം’.

മലയാള സിനിമയില്‍ പ്രതിഭാവിലാസം ഇല്ലാത്തവര്‍ മേഞ്ഞു നടക്കുന്നതിനെക്കുറിച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ തുറന്നു പറഞ്ഞപ്പോള്‍ അതിനെ എതിര്‍ക്കാന്‍ നൂറുനാവുമായി സിനിമാരംഗത്തെ പ്രമുഖര്‍ തന്നെയാണ് രംഗത്തെത്തിയത്. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ വിമുഖതകാട്ടിയവര്‍ പടച്ചുവിടുന്ന ചവറുകളാണ് ഇന്ന് തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങളില്‍ കൂടുതലും. അവയാകട്ടെ ആളൊഴിഞ്ഞ തിയേറ്ററുകളില്‍ അനാഥപ്രേതം പോലെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച് അവസാനിക്കുന്നു.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഈ പ്രതിസന്ധിക്ക് ഒരളവു വരെ കാരണക്കാരാണെന്ന് പറയേണ്ടി വരും. അമരം, വടക്കന്‍ വീരഗാഥ, ഭരതം, കിരീടം, തനിയാവര്‍ത്തനം, വിധേയന്‍, കിലുക്കം, ചിത്രം, താഴ്വാരം, പാഥേയം, കാഴ്ച, തന്‍‌മാത്ര, ദശരഥം തുടങ്ങിയ നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ളത് സൂപ്പര്‍താരങ്ങളില്‍ നിന്നാണ്. അല്ലെങ്കില്‍, ഈ ചിത്രങ്ങളുടെ ജനപ്രീതിയില്‍ നിന്നാണ് മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍താരങ്ങളായിത്തന്നെ നിലനില്‍ക്കുന്നത്.

WEBDUNIA|
ഈ താരങ്ങള്‍ ഇപ്പോള്‍ അഭിനയിച്ചു കൂട്ടുന്ന സിനിമകളുടെ നിലവാരം ഒരിക്കലും അവരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ താഴ്ന്നു പോയിരിക്കുന്നു. കോളജുകുമാരന്‍, ഹലോ, ലൌ ഇന്‍ സിംഗപ്പോര്‍, മായാബസാര്‍, അണ്ണന്‍‌തമ്പി, ഫ്ലാഷ്, റോക്ക് ആന്‍റ്‌ റോള്‍, അലിഭായ്, പരുന്ത്, രൌദ്രം, പ്രജാപതി തുടങ്ങിയ സിനിമകളൊന്നും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ അഭിനയപ്രതിഭകളെ സ്നേഹിക്കുന്ന മലയാളികളെ സന്തോഷിപ്പിക്കുകയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :