അനുബന്ധ വാര്‍ത്തകള്‍
- കോൾ ഗേൾ വിളി ആത്മഹത്യക്ക് പ്രേരണയാകില്ലെന്ന് സുപ്രീം കോടതി
- ദേശീയ പൗരത്വ രജിസ്റ്റർ, കളി ബംഗാളിൽ വേണ്ടെന്ന് മമതാ ബാനർജി
- ബുൾബുൾ ചുഴലിക്കാറ്റും തീരത്തേക്ക്: അതിതീവ്ര ചുഴലിയാകും; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്
- ‘ലെറ്റ്സ് ഗോ...’- സ്ട്രോങ്ങർ സാംസൺ, ബംഗാൾ കടുവകളെ വിറപ്പിക്കാൻ സഞ്ജുവും !
- ബംഗാൾ തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നു; കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
കൊൽക്കത്തയിൽ കട കുത്തിത്തുറന്ന് മോഷണം,പണപ്പെട്ടി തൊട്ടില്ല, 50000 രൂപയുടെ സവാള നഷ്ടപ്പെട്ടു
രാജ്യവ്യാപകമായി സവാള വില വർധിച്ചതോടെ മോഷ്ടാക്കളുടെ മുഖ്യ ആകർഷണം സവാളയാകുന്നു. ഒരു കിലോ സവാളക്ക് 120 രൂപക്ക് മുകളിലാണ് ഇന്ത്യയിൽ പലയിടങ്ങളിലും വില ഈടാക്കുന്നത്. പശ്ചിമബംഗാളിലെ കിഴക്കൻ മേദിനിപ്പുർ ജില്ലയിലുള്ള കട കുത്തിത്തുറന്നാണ് മോഷ്ടാക്കൾ ചാക്ക് കണക്കിന് സവാള മോഷ്ടിച്ചത്. എന്നാൽ കടയിലുണ്ടായിരുന്ന പണപ്പെട്ടി മോഷ്ടിക്കപ്പെട്ടിട്ടുമില്ല.
കടയുടമസ്ഥനായ അക്ഷയ് ദാസ് രാവിലെ കട തുറക്കാനെത്തിയപ്പോളാണ് സംഭവം അറിയുന്നത്. 50000 രൂപയുടെയെങ്കിലും സവാള മോഷണം പോയതായാണ് അക്ഷയ് ദാസ് പറയുന്നത്.