അനുബന്ധ വാര്‍ത്തകള്‍
- സൌമ്യയും അജാസും പരിചയത്തിലാകുന്നത് പരിശീലനവേളയില്‍, സൌമ്യ അകന്നുമാറിയത് അജാസില്‍ പക വളര്‍ത്തി; ഒടുവില്‍ നാടിനെ നടുക്കി അരുംകൊല - കൂടുതല്‍ വിവരങ്ങള്‍
- വീട്ടിൽ ഇക്കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കൂ !
- ബാലഭാസ്കറിന്റെ കാറ് അപകടത്തിൽപ്പെട്ട സ്ഥലത്ത് ഫോറൻസിക് സംഘം വീണ്ടും പരിശോധന നടത്തി, ചില കാര്യങ്ങളിൽ വ്യക്തത വരുത്താനെന്ന് വിശദീകരണം
- ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകൽ എടിഎം തകർത്ത് യുവാവ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ !
- ട്രെയിനിൽ ജനിച്ചു, കുട്ടിക്ക് 25 വർഷത്തേക്ക് യാത്ര സൗജന്യം !
അജാസ് എത്തിയത് സൗമ്യയെ ഏതുവിധേനെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ, പ്രതി കൊലപാതകത്തിനായി ദിവസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾ നടത്തി
വള്ളികുന്നത്ത് പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യ കൊലപ്പെടുത്താൻ പ്രതി അജാസ് എത്തിയത് കൃത്യമായ തയ്യാറെടുപ്പോടെയെന്ന് പൊലീസ്. പ്രതിയുടെ വാഹനം പരിശോധിച്ചതിൽ നിന്നുതന്നെ പൊലീസിന് ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു, ഏതു വിധേനെയും സൗമ്യയെ കൊലപ്പെടുത്തങ്ക എന്ന് ലക്ഷ്യം വച്ചുള്ളത് തന്നെയയിരുന്നു ആക്രമണം.
സ്ഥിരമായി ഡ്യൂട്ടിക്കെത്തിയിരുന്ന അജാസ്. അടുത്തിടെ ഇടക്കിടക്ക് അവധിയെടുക്കാൻ തുടങ്ങിയിരുന്നു. ഇത് കൊലപാതകത്തിനായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ വേണ്ടിയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ. കൊടുവാളും കത്തിയും രണ്ട് കുപ്പി പെട്രോളും രണ്ട് സിഗരറ്റ് ലൈറ്ററുകളും ഉണ്ടായിരുന്നു.
സൗമയെ ഏതു വിധത്തിലും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് അജാസ് എത്തിയത് എന്ന് സൂചിപ്പിക്കുന്നതാണ് ഇത്. കൊലപാതത്തിന്റെ രീതിയും അങ്ങനെ തന്നെയായിരുന്നു. ഒരിക്കലും രക്ഷപ്പെടാതിരിക്കാനാണ് കാറുകൊണ്ട് ഇടിച്ചിട്ട ശേഷം കുത്തിപ്പരിക്കേൽപ്പിച്ചത്. പിന്നീട് മരണം ഉറപ്പുവരുത്താൻ പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു.