ചികിത്സയിൽ സംതൃപ്തിയില്ല, തന്നെ ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ 45കാരൻ കുത്തിക്കൊന്നു, അമ്മയെ രക്ഷിക്കാൻ ശ്രമിച്ച 19കാരനെയും കുത്തിവീഴ്ത്തി

Last Modified വ്യാഴം, 6 ജൂണ്‍ 2019 (19:33 IST)
തനിക്ക് ലഭിക്കുന്ന ചികിത്സയിൽ അസംതൃപ്തനായ 45കാരൻ ചികിത്സിച്ചിരുന്ന ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ടുകോ ഗഞ്ചിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ റഫീഖ് റഷീദ് എന്ന 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലത വെർമ എന്ന 50കാരിയാണ് ഇയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ത്വക്ക് സംബന്ധമായ രോഗങ്ങൾക്കാണ് റഫീഖ് ഡോക്ടർ രാംകൃഷ്ണ വെർമയുടെ അടുത്ത് ചികിത്സ തേടിയിരുന്നത്. വ്യാഴ്ച റഫീഖ് മാൽവാ മിൽ ഏരിയിലുള്ള ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയിരുന്നു. എന്നാൽ ഈ സമയത്ത് ഡോക്ടർ രാംകൃഷ്ണ ഇവിടെ ഉണ്ടായിരുന്നില്ല. ഇതോടെ ക്ലിനിക്കിൽ ഉണ്ടായിരുന്ന ലത പിന്നീട് വരാൻ റഫീഖിനോട് ആവശ്യപ്പെട്ടു.

എന്നാൽ റഫീഖ് തിരികെ പോകാൻ തയ്യാറാവാതെ താൻ ചികിത്സയിൽ സംതൃപ്തനല്ല എന്ന് പറഞ്ഞ് തർക്കിക്കുകയായിരുന്നു. തർക്കം പിന്നീട് വഴക്കായി മാറി ഇതിനിടെ റഫീഖ് കത്തി ഉപയോഗിച്ച് ലതയെ കുത്തുകയായിരുന്നു. സംഭവം കണ്ട് അമ്മയെ രക്ഷപ്പെടുത്താനെത്തിയ മകൻ അഭിഷേകിനെയും ഇയാൾ കുത്തി വീഴ്ത്തി. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലത വെർമ മരിച്ചതായി ഡോക്ടർമാർ സ്ഥിരികരിക്കുകയായിരുന്നു. 19കാരനായ മകൻ അപകടനില തരണം ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :