അനുബന്ധ വാര്‍ത്തകള്‍
- വിശ്രമം മതി, ശ്രീലങ്കക്കെതിരെ സീനിയർ താരങ്ങൾ കളിക്കണമെന്ന് ഗംഭീർ, ഹാർദ്ദിക്കില്ല, സഞ്ജു രണ്ട് ഫോർമാറ്റിലും ഇടം പിടിച്ചേക്കും
- ടീമിനെ എങ്ങനെ നയിക്കണമെന്ന ധാരണ ഗില്ലിനില്ല: അമിത് മിശ്ര
- നായകസ്ഥാനത്തേക്ക് സൂര്യയെ പരിഗണിക്കുന്നില്ല; ടി20 യില്‍ രോഹിത്തിന്റെ പിന്‍ഗാമി ഹാര്‍ദിക് തന്നെ
- ഒപ്പം കളിച്ചുവളർന്ന കോലി ഒരുപാട് മാറി, സൗഹൃദം പുലർത്തുന്നത് ചുരുക്കം പേരോട് മാത്രം, എന്നാൽ രോഹിത് അങ്ങനെയല്ല: അമിത് മിശ്ര
- ഗംഭീര്‍ എത്ര വാശിപിടിച്ചിട്ടും കാര്യമില്ല; ദിലീപിനെ തൊടാന്‍ സമ്മതിക്കാതെ ബിസിസിഐ
ഹാര്‍ദിക്കിനു 'ചെക്ക്' വെച്ച് ഗംഭീര്‍; സൂര്യയെ നായകനാക്കുന്നതില്‍ നിര്‍ണായക തീരുമാനം ബിസിസിഐയുടേത് !
ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാനാണ് ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നത്
നായകന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് വൈകുന്നു. ജൂലൈ 27 നാണ് ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പര ആരംഭിക്കുക, ഇനി പത്ത് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ ആരെ നായകനാക്കണമെന്ന ചോദ്യത്തിനു ഇതുവരെ അന്തിമ ഉത്തരം ലഭിച്ചിട്ടില്ല. ഇക്കാരണത്താലാണ് ടീം പ്രഖ്യാപനം നീളുന്നത്.
ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാനാണ് ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നത്. രണ്ടാമതൊരു പേര് ബിസിസിഐയുടെ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയതോടെ ചിത്രം ആകെ മാറി. ഇടയ്ക്കിടെ പരുക്കിന്റെ പിടിയിലാകുന്ന ഹാര്‍ദിക്കിനെ നായകനാക്കണോ എന്ന ഗംഭീറിന്റെ ചോദ്യം ബിസിസിഐയെ കുഴപ്പിച്ചു. ഹാര്‍ദിക്കിനു പകരം സൂര്യകുമാര്‍ യാദവിനെ നായകനാക്കണമെന്നാണ് ഗംഭീറിന്റെ താല്പര്യം. അതേസമയം ബിസിസിഐയ്ക്ക് ഹാര്‍ദിക് തന്നെ നയിക്കണമെന്ന നിലപാടാണ്.
ഏകദിനത്തില്‍ കെ.എല്‍.രാഹുല്‍ നായകനാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മലയാളി താരം സഞ്ജു സാംസണ് ഏകദിന, ട്വന്റി 20 ടീമുകളില്‍ ഇടം പിടിക്കും. മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ ഏകദിനത്തില്‍ കളിക്കില്ല.