അനുബന്ധ വാര്‍ത്തകള്‍
- മക് ഗുർക് ടീമിൽ, യുകെ പര്യടനത്തിനുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു
- ഗംഭീറിന്റെ ഏകദിന ലോകകപ്പ് പ്ലാനില്‍ റിഷഭ് പന്ത് പുറത്തോ? സഞ്ജുവിന് മുന്നില്‍ പുതിയ വാതില്‍ തുറക്കുമോ?
- Argentina: കപ്പില്ലെന്ന് കളിയാക്കിയവര്‍ കാണുന്നുണ്ടോ? 3 വര്‍ഷം 4 ഇന്റര്‍നാഷണല്‍ കിരീടങ്ങള്‍
- ആ ടീമിന്റെ ഭാഗമാകാനായി എന്നത് തന്നെ വലിയ ഭാഗ്യം, ലോകകപ്പ് നേടി 1-2 മണിക്കൂര്‍ സന്തോഷം അടക്കാനായില്ലെന്ന് സഞ്ജു
- റിഷഭ് പന്ത് ചിത്രത്തിലേ ഇല്ല, ടി20യിലെ വമ്പനടിക്കാരുടെ കൂട്ടത്തിൽ രോഹിത്തിനും കോലിയ്ക്കും സൂര്യയ്ക്കും വെല്ലുവിളിയായി സഞ്ജു മാത്രം
ഗംഭീര്‍ എത്ര വാശിപിടിച്ചിട്ടും കാര്യമില്ല; ദിലീപിനെ തൊടാന്‍ സമ്മതിക്കാതെ ബിസിസിഐ
ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം കൂടിയായ ജോണ്ടി റോണ്ട്സിനെയാണ് ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്ക് ഗംഭീര്‍ നിര്‍ദേശിച്ചത്
T Dilip and Gautam Gambhir
മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ബിസിസിഐയും തമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ഫീല്‍ഡിങ് പരിശീലകനെ മാറ്റാന്‍ ഗംഭീര്‍ ആവശ്യപ്പെട്ടെങ്കിലും ബിസിസിഐ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. നിലവിലെ ഫീല്‍ഡിങ് പരിശീലകനായ ടി.ദിലീപിനു പകരം വിദേശ പരിശീലകന്റെ പേരാണ് ഗംഭീര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫീല്‍ഡിങ് പരിശീലകനാണ് ദിലീപ് എന്നും തല്‍സ്ഥാനത്തേക്ക് പുതിയ ആളുടെ ആവശ്യമില്ലെന്നും ബിസിസിഐ നിലപാടെടുത്തു.
ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം കൂടിയായ ജോണ്ടി റോണ്ട്സിനെയാണ് ഫീല്‍ഡിങ് കോച്ച് സ്ഥാനത്തേക്ക് ഗംഭീര്‍ നിര്‍ദേശിച്ചത്. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉപദേഷ്ടാവ് ആയിരുന്ന സമയത്ത് ഗംഭീര്‍ ജോണ്ടി റോണ്ട്സിനൊപ്പം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ഗംഭീര്‍ റോണ്ട്സിനു വേണ്ടി രംഗത്തെത്തിയത്. എന്നാല്‍ ബിസിസിഐ ഈ ആവശ്യം തള്ളി.
ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് മനോഭാവത്തില്‍ മാറ്റം കൊണ്ടുവന്നത് ദിലീപ് ആണെന്നാണ് ബിസിസിഐ പറയുന്നത്. ഇന്ത്യയില്‍ നിന്ന് തന്നെ ഇത്രയും മികച്ച ഫീല്‍ഡിങ് പരിശീലകന് ലഭ്യമായിരിക്കെ വിദേശ പരിശീലകനെ തേടേണ്ട ആവശ്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഒടുവില്‍ ബിസിസിഐയുടെ തീരുമാനത്തെ ഗംഭീറും പിന്തുണച്ചിരിക്കുകയാണ്.