കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ ചൂടന്‍ വിവാദങ്ങള്‍; താന്‍ ആരെയും ചീത്തവിളിച്ചിട്ടില്ലെന്ന് പ്രീതി സിന്റെ

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രവും മാധ്യമപ്രവര്‍ത്തകനും മാപ്പ് പറയണം

   കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ,   ബോളിവുഡ് , പ്രീതി സിന്റ , ക്രിക്കറ്റ് , ഫേസ്‌ബുക്ക്
മൊഹാലി| jibin| Last Modified വ്യാഴം, 12 മെയ് 2016 (18:29 IST)
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാറിനെതിരെ ടീം ഉടമയും ബോളിവുഡ് നടിയുമായ പരസ്യമായി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ താരം തന്നെ രംഗത്ത്. വാര്‍ത്ത പ്രസിദ്ധീകരിച്ച മുംബൈ മിററിനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്‌ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്.

റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരായ മത്സരത്തിലെ ഒരു റണ്‍സ് തോല്‍വിക്കുശേഷമാണ് പ്രീതി സിന്റ ബംഗാറിനടുത്തെത്തി ശകാര വര്‍ഷം നടത്തുകയും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചാണ് മിറര്‍ വാര്‍ത്ത നല്‍കിയത്. ഇതിനെതിരെയാണ് പ്രീതി സിന്റ രംഗത്തെത്തിയത്.

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രവും മാധ്യമപ്രവര്‍ത്തകനും മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും പ്രീതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മത്സരത്തില്‍ താന്‍ നിര്‍ദേശിച്ച ബാറ്റിംഗ് ഓര്‍ഡറില്‍ ബംഗാര്‍ വരുത്തിയ മാറ്റമാണ് മത്സരം തോല്‍ക്കാന്‍ കാരണമെന്ന നിലപാടാണ് പ്രീതിക്കുള്ളതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 10 കളികളില്‍ മൂന്ന് ജയം മാത്രം നേടിയിട്ടുള്ള കിംഗ്സ് ഇലവന്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :