അനുബന്ധ വാര്‍ത്തകള്‍
- India vs West Indies, 2nd Test: ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 58 റണ്‍സ്
- കുറച്ചത് 20 കിലോ, എന്നാലും ഇങ്ങനെയുണ്ടോ ചെയ്ഞ്ച്, രോഹിത്തിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്
- Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം
- India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്
- Gold Rate: ഒരു പവന് സ്വര്‍ണത്തിനു ഒരു ലക്ഷം കൊടുക്കേണ്ടി വരുമോ? കുതിപ്പ് തുടരുന്നു
India vs West Indies, 2nd Test: രാഹുലിനു അര്‍ധ സെഞ്ചുറി, ഇന്ത്യക്ക് ജയം
India
India vs West Indies, 2nd Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. 121 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
മൂന്നാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് നേടിയിരുന്നു. ശേഷിക്കുന്ന 58 റണ്‍സെടുക്കുന്നതിനിടെ സായ് സുദര്ശന് (76 പന്തില്‍ 39), ശുഭ്മാന്‍ ഗില്‍ (15 പന്തില്‍ 13) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. കെ.എല്‍.രാഹുല്‍ അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. 108 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതം 58 റണ്‍സാണ് രാഹുല്‍ നേടിയത്. ധ്രുവ് ജുറല്‍ ആറ് പന്തില്‍ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു.
ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 നു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്സില്‍ 248 നു ഓള്‍ഔട്ട് ആകുകയും ഫോളോ ഓണ്‍ വഴങ്ങുകയും ചെയ്തു. പിന്നീട് രണ്ടാം ഇന്നിങ്സില്‍ 390 റണ്‍സ് നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനു സാധിച്ചു.
ജോണ്‍ കാമ്പെല്‍ (199 പന്തില്‍ 115), ഷായ് ഹോപ്പ് (214 പന്തില്‍ 103) എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസിനായി രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടി. ജസ്റ്റിന് ഗ്രീവ്സ് (85 പന്തില്‍ പുറത്താകാതെ 50) അര്‍ധ സെഞ്ചുറി നേടി. റോസ്റ്റണ്‍ ചേസ് (40), ജയ്ഡന്‍ സീല്‍സ് (32) എന്നിവരും തിളങ്ങി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവും ജസ്പ്രിത് ബുംറയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജിനു രണ്ട് വിക്കറ്റ്. രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടണ്‍ സുന്ദറിനും ഓരോ വിക്കറ്റ്.