ഹൈവോള്‍‌ട്ടേജ് പോരാട്ടം; അഫ്രീദി കൂടാരം കയറി, പാകിസ്ഥാന് മൂന്ന് വിക്കറ്റ് നഷ്‌ടമായി, പാക് ബാ‍റ്റിംഗ് തകരുന്നു

ധോണി പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് , ട്വന്റി-20 ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി
കൊല്‍ക്കത്ത| jibin| Last Modified ശനി, 19 മാര്‍ച്ച് 2016 (21:23 IST)
ട്വന്റി-20 ലോകകപ്പിന്റെ ഹൈവോള്‍‌ട്ടേജ് മത്സരമായ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തില്‍ അവസാന വിവരം ലഭിക്കുബോള്‍ പാകിസ്ഥാന്‍ 10 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ റണ്‍സെന്ന നിലയില്‍. ഉമര്‍ അക്‍മലും (11*) ഷൊയിബ് മാലില്‍ (0*) ക്രീസില്‍.

സുരേഷ് റെയ്‌നയുടെ പന്തില്‍ പാണ്ഡ്യ പിടിച്ചാണ് ഷര്‍‌ജീല്‍ പുറത്തായത്. ബുംറയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന്‍ ശ്രമിച്ച ഷെര്‍‌സാദ് ജഡേജയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. പന്ത്രണ്ടാമത് ഓവറില്‍ ബുംറയെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ഷാഹിദ് അഫ്രീദി (8) വിരാട് കോഹ്‌ലിയുടെ കൈകളില്‍ ഒതുങ്ങുകയായിരുന്നു.


മഴമൂലം 18 ഓവറാക്കി ചുരുക്കിയ കളിയില്‍ ആദ്യ ഓവറുകളില്‍ തന്നെ സ്‌പിന്നര്‍‌മാരെ പന്ത് ഏല്‍പ്പിച്ച മഹേന്ദ്ര സിംഗ് ധോണി പാകിസ്ഥാനെ വരിഞ്ഞു മുറുക്കുകയായിരുന്നു. മഴ പെയ്‌തതിന്റെ ആനുകൂല്യം മുതലെടുക്കാനാണ് ഇന്ത്യന്‍ നായകന്റെ പദ്ധതി.

7.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴ മൂലം വൈകുകയായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ ധോണി പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ മൽസരത്തിലിറങ്ങിയ അതേ ടീമുമായാണ് ഇന്ത്യയിറങ്ങുന്നത്. ഇരുടീമുകൾ‌ക്കും അനുകൂലമായ ചരിത്രഘടകങ്ങളുണ്ടെന്നതാണ് ഇന്നത്തെ മൽസരത്തിന്റെ പ്രത്യേകത. ലോകകപ്പിൽ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല. അതേസമയം, ഇന്നത്തെ മൽസരം നടക്കുന്ന കൊൽക്കത്തയിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോൽപ്പിക്കാനുമായിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :