അനുബന്ധ വാര്‍ത്തകള്‍
- Virat Kohli Injury Update: രണ്ടാം ഏകദിനത്തില്‍ കോലി കളിക്കും; നാഗ്പൂരില്‍ തകര്‍ത്തടിച്ച ശ്രേയസ് പുറത്തേക്കോ?
- ക്യാപ്റ്റനായതിന് ശേഷം സ്ഥിരം മോശം പ്രകടനം, സൂര്യയ്ക്ക് പകരം ഹാർദ്ദിക്കിനെ പരിഗണിക്കുന്നു
- Shreyas Iyer 2.0: ഇത് അയ്യരുടെ പുതിയ വേർഷൻ, ഇംഗ്ലണ്ടിനെതിരായ പ്രകടനത്തെ പുകഴ്ത്തി പീറ്റേഴ്സണും പാർഥീവ് പട്ടേലും
- കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നു, രോഹിത് ഫോമിലെത്തിയാല്‍ അതിന്റെ മാറ്റം ചാമ്പ്യന്‍സ് ട്രോഫി ക്യാപ്റ്റന്‍സിയില്‍ കാണാനാവും: സുരേഷ് റെയ്ന
- എന്നെ കളിപ്പിക്കാൻ തീരുമാനിച്ചിരുന്നില്ല, കോലിയ്ക്ക് പരിക്കേറ്റത് കൊണ്ട് മാത്രമാണ് ടീമിലെത്തിയത്: ശ്രേയസ് അയ്യർ
'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 റണ്‍സുമായി ഗില്‍ നില്‍ക്കുകയായിരുന്നു
Shubman Gill
നാഗ്പൂരില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ കെ.എല്‍.രാഹുലിന്റെ ബാറ്റിങ് ശൈലിയെ വിമര്‍ശിച്ച് സുനില്‍ ഗവാസ്കര്‍. ശുഭ്മാന്‍ ഗില്ലിനു സെഞ്ചുറിയടിക്കാന്‍ വേണ്ടി രാഹുല്‍ 'തട്ടി മുട്ടി' കളിച്ചത് ശരിയായില്ലെന്ന് ഗവാസ്കര്‍ വിമര്‍ശിച്ചു. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണെന്നും ഇത്തരത്തിലുള്ള പരസഹായത്തിന്റെ ആവശ്യമില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.
' സ്വതസിദ്ധമായ ശൈലിയില്‍ അവന് (രാഹുല്‍) കളിക്കണം. തന്റെ പങ്കാളിക്ക് (ഗില്‍) സെഞ്ചുറിയടിക്കാനുള്ള അവസരത്തിനു വേണ്ടി രാഹുല്‍ പന്തുകള്‍ കളിക്കാതെ വിട്ടു. എന്നിട്ട് അവസാനം എന്താണ് സംഭവിച്ചത്? ഇതൊരു ടീം ഗെയിം ആണ്, ഇത്തരത്തിലുള്ള സമീപനം ആവശ്യമില്ല. തന്റെ സ്വാഭാവികമായ കളിക്കു പകരം സഹതാരം (ഗില്‍) വ്യക്തിപരമായ നാഴികകല്ല് പിന്നിടുന്നതിനാണ് രാഹുല്‍ പ്രധാന്യം നല്‍കിയത്. അവസാനം പാതി മനസ്സുകൊണ്ടുള്ള ഷോട്ടില്‍ പുറത്താകുകയും ചെയ്തു,' രാഹുല്‍ പറഞ്ഞു.
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 റണ്‍സുമായി ഗില്‍ നില്‍ക്കുകയായിരുന്നു. ഗില്ലിനു സെഞ്ചുറിയടിക്കാനായി രാഹുല്‍ മിക്ക പന്തുകളും ആക്രമിക്കാതെ വിട്ടു. അവസാനം അമിത പ്രതിരോധത്തിനു ശ്രമിച്ച് രാഹുല്‍ ഔട്ടായി. തൊട്ടുപിന്നാലെ സെഞ്ചുറിയടിക്കാന്‍ സാധിക്കാതെ ഗില്ലും കൂടാരം കയറി.