അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പിൽ ഇന്ന് ശക്തന്മാർ തമ്മിലുള്ള പോരാട്ടം, സൂപ്പർ എട്ടിലെത്താൻ ഇംഗ്ലണ്ടിന് വിജയം നിർണായകം
- സ്റ്റോയ്നിസ് കരുത്തില്‍ ലോകകപ്പ് ആരംഭിച്ച് ഓസ്ട്രേലിയ, ഒമാനെതിരെ 39 റണ്‍സിന്റെ വിജയം
- പവലും പൂറാനും തിളങ്ങി, സന്നാഹമത്സരത്തിൽ ഓസീസിനെ അടിച്ചൊതുക്കി വെസ്റ്റിൻഡീസ്
- T20 World Cup 2024 Warm-up Match, West Indies vs Australia: ഓസ്ട്രേലിയയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് !
- T20 Worldcup: ഗ്രൂപ്പ് ഘട്ടം ഇന്ത്യ എളുപ്പം കടക്കും, സൂപ്പർ 8ൽ ഇന്ത്യയുടെ എതിരാളികൾ ഈ ടീമുകൾ
T20 Worldcup: ഓസീസിനോട് തോറ്റു, ലോകകപ്പിൽ നിലവിലെ ചാമ്പ്യൻ ഇംഗ്ലണ്ടും പുറത്താകലിൻ്റെ വക്കിൽ
England Team, Worldcup
നേരത്തെ സ്കോട്ട്ലന്‍ഡുമായുള്ള മത്സരം മഴ മൂലം നഷ്ടമായ ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടിയാണ് ഇന്നലെ ഓസീസിനെതിരെ നേരിട്ട തോല്‍വി. ഓപ്പണര്‍മാര്‍ തിളങ്ങിയെങ്കിലും പിന്നീട് ക്രീസിലെത്തിയ ബാറ്റര്‍മാര്‍ക്കൊന്നും പിടിച്ചുനില്ക്കാന് സാധിക്കാതെ വന്നതോടെയാണ് ഓസീസിനെതിരെ ഇംഗ്ലണ്ട് പരാജയപ്പെട്ടത്. 42 റണ്‍സുമായി ജോസ് ബട്ട്ലറും 37 റണ്‍സുമായി ഫില്‍ സാള്‍ട്ടും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഓസീസിനായി ഡേവിഡ് വാര്‍ണര്‍ 39 റണ്‍സെടുത്ത് ടോപ് സ്കോററായി. ട്രാവിസ് ഹെഡ്(34),മിച്ചല്‍ മാര്‍ഷ്(35),ഗ്ലെന്‍ മാക്സ്വെല്(28),മാര്‍ക്കസ് സ്റ്റോയ്നിസ്(30) എന്നിവരും ഓസീസ് ബാറ്റിംഗ് നിരയില്‍ തിളങ്ങി.
ഓസീസിനെതിരെയും പരാജയപ്പെട്ടതൊടെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഒമാനെതിരെയും നമീബിയക്കെതിരെയും ഇംഗ്ലണ്ടിന് വിജയിക്കേണ്ടതുണ്ട്. മികച്ച റണ്‍റേറ്റില്‍ ഈ ടീമുകള്‍ക്കെതിരെ വിജയിക്കാനായാല്‍ ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി മുന്നേറാന്‍ ഇംഗ്ലണ്ടിന് സാധിക്കും. എന്നാല്‍ ഓസീസിനെ ഗ്രൂപ്പില്‍ സ്കോട്ട്ലന്‍ഡോ നമീബിയയോ അട്ടിമറിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന്റെ കാര്യം കൂടുതല്‍ പരുങ്ങലിലാകും.