അനുബന്ധ വാര്‍ത്തകള്‍
- കേന്ദ്രം വാക്സിന്റെ ബ്ലാക്ക് മാര്‍ക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കേരളം
- സോനു സൂദ് തിരെഞ്ഞെടുപ്പിൽ മത്സരിക്കണം: പ്രധാനമന്ത്രി ആകണം, ഞാൻ വോട്ട് ചെയ്യും: ഹുമ ഖുറേഷി
- സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 84 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2840 പേരെ
- സംസ്ഥാനത്ത് പ്രതിദിനമരണം 200ന് മുകളിൽ, ഇന്ന് രോഗം സ്ഥിരീകരിച്ചത് 19,661 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി 15.3
- രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചുവെന്ന് കേന്ദ്രം
ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയിൽ കണ്ടത് ഭീകരമായ കാഴ്‌ച്ചകൾ, വെളിപ്പെടുത്തലുമായി വാർണർ
ഐപിഎല്ലിൽ ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് താൻ കൺമുന്നിൽ കണ്ട ഭീകരസംഭവ വികാസങ്ങൾ വെളിപ്പെടുത്തി ഓസീസ് താരം ഡേവിഡ് വാർണർ. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍ നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ തങ്ങൾ പലവട്ടം കണ്ടതായാണ് വാർണർ പറയുന്നത്.
അവിടെ തുറന്ന സ്ഥലങ്ങളിലും മറ്റുമായി സംസ്‌കാര ചടങ്ങുകള്‍ നടത്തുകയാണ്. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍ നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ ഞങ്ങള്‍ പലവട്ടം കണ്ടു. ആ കാഴ്‌ചകൾ ഭയപ്പെടുത്തുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.
ഐപിഎൽ ഉപേക്ഷിക്കുക എന്നത് ശരിയായ നടപടിയായിരുന്നു. എത്രയും വേഗം ഇന്ത്യയിൽ നിന്നും മടങ്ങാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. വാർണർ പറഞ്ഞു.