അനുബന്ധ വാര്‍ത്തകള്‍
- മാറ്റമില്ല, ഇന്നും നിരാശപ്പെടുത്തി വാലറ്റം! 2018ന് ശേഷം ലോകത്തിലെ തന്നെ ഏറ്റവും മോശം പ്രകടനം ഇന്ത്യൻ വാലറ്റത്തിന്റേത്
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ചാമ്പ്യൻ ബാറ്റ്സ്മാൻ സ്മിത്തോ, വില്യംസണോ,കോലിയോ അല്ല: വിസ്മയമായി യുവതാരം
- ഇന്ത്യയുടെ പോരാട്ടം തോൽവി ഒഴിവാക്കാൻ, വിജയസാധ്യത ന്യൂസിലൻഡിന് മാത്രം
- വിക്കറ്റ് വീഴ്ത്താൻ മാത്രമല്ല്, സിക്സ് അടിക്കുന്നതിലും സൗത്തി പുലിയാണ്, തകർത്തത് പോണ്ടിങിന്റെ റെക്കോഡ്
- ജയവും, തോൽവിയും സമനിലയും മുന്നിലുണ്ട്: അഞ്ചാം ദിനം എന്തും സംഭവിക്കാമെന്ന് ടിം സൗത്തി
എറിഞ്ഞത് 276 ബോളുകൾ, 247 ഡോട്ട് ബോൾ! ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ക്ലാസിക് ജാമിസൺ പ്രകടനം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കുമ്പോൾ ന്യൂസിലൻഡ് പേസർ കെയ്‌ൽ ജാമിസണിന് 7 മത്സരങ്ങളുടെ പരിചയം മാത്രമാണുണ്ടായത്. എന്നാൽ പരിചയസമ്പന്നരായ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെയെല്ലാം അടിത്തറയിളക്കിയ ബൗളിങ് പ്രകടനം കാഴ്‌ച്ചവെച്ചത് ഇളംമുറക്കാരനായ ജാമിസണായിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി 7 വിക്കറ്റുകളാണ് ജാമിസൺ പിഴുതത്. ഫൈനലിൽ മാൻ ഓഫ് ദ മാച്ച് പ്രകടനവും ജാമിസണിന്റെ പേരിൽ തന്നെ.
276 ഡെലിവറികളാണ് ഫൈനൽ മത്സരത്തിൽ ജാമിസൺ എറിഞ്ഞത്. ഇതിൽ 247 ഡോട്ട് ബോളുകൾ. 46 ഓവറിൽ എക്കോണമി റേറ്റ് 1.5ന് താഴെ മാത്രം. രണ്ട് ഇന്നിങ്സുകളിലും ഇന്ത്യൻ നായകൻ വിരാട് കോലിയെ പുറത്താക്കാനും താരത്തിനായി. മികച്ച പേസും ഇരുഭാഗത്തേക്കും സ്വിങ് ചെയ്യിപ്പിക്കുന്നതിനുള്ള കഴിവുമാണ് ജാമിസണെ അപകടകാരിയാക്കിയത്.