അനുബന്ധ വാര്‍ത്തകള്‍
- ക്രിക്കറ്റിൽ ബൗൺസർ നിയമങ്ങൾ ഏർപ്പെടുത്തിയത് കറുത്തവർഗ്ഗക്കാരുടെ നേട്ടങ്ങൾ നിയന്ത്രിക്കാൻ- ഡാരൻ സമി
- ഇഷ്ട ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി മുൻ പാക് പേസർ ഉമർ ഗുൽ
- വീട്ടിലെ കറണ്ട് ബില്ല് അടയ്ക്കാൻ പോലും ബുദ്ധിമുട്ടി, സിനിമയിൽ അഭിനയിച്ചത് ജീവിയ്ക്കാൻവേണ്ടിയെന്ന് ശ്രീശാന്ത്
- നീ എനിക്ക് ഒരു സിംഗിൾ തരണം, റാഷിദ് ഖാനെ ഞാനിന്ന് തീർക്കും: ഗെയിലുമൊത്തുള്ള ഐപിഎൽ അനുഭവം പങ്കുവെച്ച് കെ എൽ രാഹുൽ
- 2011 ലോകകപ്പിൽ സച്ചിന് ലഭിച്ച ആദരം പോലൊന്ന് ധോണിക്കും വേണം- ശ്രീശാന്ത്
ക്രിക്കറ്റിൽ നെപ്പോട്ടിസമില്ല, അർജുന് ഒന്നും തളികയിൽ വെച്ച് നൽകിയിട്ടില്ല
ഇന്ത്യൻ ക്രിക്കറ്റിൽ സ്വജനപക്ഷവാതമുണ്ടെന്ന ആരോപണങ്ങൾ തള്ളി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.ആഭ്യന്തര ക്രിക്കറ്റിൽ ഒരുപക്ഷേ കാര്യങ്ങൾ വ്യത്യസ്‌തമാവാമെങ്കിലും ഉയർന്ന തലത്തിൽ താരങ്ങൾക്ക് ഇത്തരത്തിൽ യാതൊരു പരിഗണനയും നൽകുന്നില്ലെന്നും ചോപ്ര പറഞ്ഞു.
സച്ചിന്റെ മകൻ അർജുന്റെ കാര്യമാണ് ഇതിനായി ചോപ്ര ഉദാഹരിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് അർജുന് ഇപ്പോളും അവസരം നേടാനായിട്ടില്ല. ദേശീയ ടീമിന്റെ അണ്ടര്‍ 19 ടീമില്‍ പോലും അടുപ്പക്കാര്‍ക്ക് പരിഗണന നല്‍കി സെലക്ഷന്‍ നടക്കുന്നില്ലെന്നും മികച്ച പ്രകടനം മാത്രമാണ് മാനദണ്ഡമെന്നും ചോപ്ര പറഞ്ഞു.
ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗാവസ്‌ക്കറുടെ മകന്‍ രോഹന്‍ ഗാവസ്‌ക്കറുടെ കാര്യവും ചോപ്ര പറഞ്ഞു. അന്താരാഷ്ട്രക്രിക്കറ്റിൽ ഇന്ത്യക്കായി കളിച്ചെങ്കിലും ദൈർഘ്യമേറിയ ഒരു കരിയർ രോഹനുണ്ടായില്ല. സ്വജനപക്ഷപാതം ഉണ്ടായിരുന്നെങ്കില്‍ ഗവാസ്‌കറുടെ പേരിൽ രോഹൻ ഇന്ത്യക്കായി ഏറെ മത്സരങ്ങൾ കളിച്ചേനെയെന്നും ആകാശ് ചോപ്ര പറഞ്ഞു.