അനുബന്ധ വാര്‍ത്തകള്‍
- കായിക മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു, ഒളിപിക്സിൽ ഇന്ത്യൻ പതാകയേന്തുക പിവി സിന്ധുവും ശരത് കമലും
- കൊല്‍ക്കത്ത ടീമിനോട് വിടചൊല്ലി ഗംഭീര്‍, ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന
- Gautam Gambhir: 'ദ്രാവിഡിന് കിട്ടിയിരുന്നത് പോരാ, എനിക്ക് കൂടുതല്‍ വേണം'; പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ട് ഗംഭീര്‍
- എനിക്ക് ആ ബ്രേയ്ക്ക് അത്രയും ആവശ്യമായിരുന്നു, ആരും എന്നെ മനസിലാക്കാൻ ശ്രമിച്ചില്ല: ഇഷാൻ കിഷൻ
- ഒന്ന് ട്രാക്കിലായാൽ ഈ കൂവുന്നവർ എനിക്ക് വേണ്ടി കയ്യടിക്കും, ലോകകപ്പിന് മുൻപെ ഹാർദ്ദിക് തന്നോട് പറഞ്ഞെന്ന് ഇഷാൻ കിഷൻ
ഇനി സഞ്ജുവില്ലെങ്കിലും ഇന്ത്യയ്ക്ക് ഐസിസി കിരീടം നേടാം, മലയാളി താരത്തെ അസിസ്റ്റന്റ് കോച്ചാക്കാന്‍ ഒരുങ്ങി ബിസിസിഐ
Abhishek Nair
ഇന്ത്യന്‍ ടീമിലെ കളിക്കാരന് എന്ന നിലയിലല്ല പകരം പരിശീലകസംഘത്തിലാണ് ഒരു മലയാളി എത്തിച്ചേരുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായിരുന്ന അഭിഷേക് നായരിനെയാണ് ഇന്ത്യ ഗംഭീറിന്റെ സഹപരിശീലകനായി നിയമിക്കാന്‍ ഒരുങ്ങുന്നത്. അഭിഷേക് നായരെ കൂടാതെ മുന്‍ ഇന്ത്യന്‍ പേസര്‍ വിനയ് കുമാറിനെ ബൗളിംഗ് പരിശീലകനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടെ ദ്രാവിഡിന്റെ സംഘത്തില്‍ ഉണ്ടായിരുന്ന ബോളിംഗ് കോച്ച് പരാസ് മാംബ്രെ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ എന്നിവര്‍ പുറത്താകും. നിലവിലെ ഫീല്‍ഡിംഗ് കോച്ചായ ടി ദിലീപ് മാത്രമാകും ഗംഭീറിന്റെ കോച്ചിംഗ് സംഘത്തിനൊപ്പം തുടരുക. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള അഭിഷേക് നായര്‍ നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അക്കാദമിയുടെ ഡയറക്റ്ററും സഹപരിശീലകനുമാണ്. 2009ലാണ് താരം ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്. 2018 മുതല്‍ അഭിഷേക് കൊല്‍ക്കത്തയുടെ പരിശീലസംഘത്തിലുണ്ട്.