കർട്ടൻ മാറ്റിയാൽ സ്വിമ്മിങ് പൂൾ കാണുന്ന മുറി, സിദ്ദിഖ് അന്ന് കഴിച്ചത് മീൻ കറിയും തൈരും: നടിയുടെ മൊഴി ശരിവെയ്ക്കുന്ന കൂടുതൽ തെളിവുകൾ

Siddique
Siddique
അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (10:55 IST)

നടന്‍ സിദ്ദിഖിന് നേരെയുള്ള ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍. ഒന്നരമാസം നീണ്ട അന്വേഷണത്തില്‍ പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്.

2016 ജനുവരി 28നാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. മാസ്‌കറ്റ് ഹോട്ടലില്‍ 101 ഡി നമ്പര്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി. ഗ്ലാസ് ജനലിന്റെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്നും യുവതി പറഞ്ഞിരുന്നു. ഇത് അന്വേഷണസംഘം സ്ഥിരീകരിച്ചു. രാത്രിയില്‍ ചോറും മീന്‍കറിയും തൈരുമാണ് സിദ്ദിഖ് കഴിച്ചതെന്ന യുവതിയുടെ മൊഴിയും ശരിവെയ്ക്കുന്ന തെളിവുകള്‍ ഹോട്ടലില്‍ നിന്നും ലഭിച്ചു.


അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന് മൊഴി മൂവരും ശരിവെച്ചു. ജനുവരി 27 രാത്രി 12 മണിക്ക് റൂമെടുത്ത സിദ്ദിഖ് പിറ്റേന്ന് വൈകീട്ട് 5 വരെ ഹോട്ടലില്‍ ഉണ്ടായിരുന്നു എന്നത് ഹോട്ടല്‍ രേഖകളില്‍ നിന്നും വ്യക്തമാണ്. പീഡനം നടന്ന് ഒരു വര്‍ഷത്തിന് ശേഷം യുവതി വിവരം സുഹൃത്തിനോട് പറഞ്ഞിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്ത് ഇക്കാര്യം ശരിവെച്ചു.
ലൈംഗിക പീഡനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന നടി 2 സെക്യാട്രിസ്റ്റുകളുടെ സേവനം തേടിയിരുന്നു. ഇക്കാര്യവും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :