അനുബന്ധ വാര്‍ത്തകള്‍
- അല്ലു അർജുനെതിരെ വീണ്ടും ഗുരുതര ആരോപണം; മനഃസാക്ഷിയില്ലാത്ത പ്രവൃത്തിയെന്ന് വിമർശനം
- 'രേവതി മരിച്ചപ്പോൾ 'സിനിമ ഇനി കൂടുതൽ ഓടും' എന്ന് അല്ലു അർജുൻ പറഞ്ഞു': സത്യമെന്ത്?
- ഇത്രയും നെഗറ്റീവ് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇന്ത്യൻ 3 ഉറപ്പായും പ്രേക്ഷകർക്ക് ഇഷ്ടമാകും:ശങ്കർ
- പ്രായകൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞു, ആ നടൻ ഒപ്പം അഭിനയിക്കാൻ തയ്യാറായില്ല: സൊനാക്ഷി സിൻഹ
- അല്ലുവിന്റെ അറസ്റ്റില്‍ പവന് കല്യാണിന് മൗനം, മെഗാ കുടുംബവും അല്ലുവും അകല്‍ച്ചയില്‍ തന്നെയെന്ന് സൂചന, പ്രശ്നം പരിഹരിക്കാന്‍ ചിരഞ്ജീവി നേരിട്ട് ഇടപെടുന്നു?
ലൈംഗികാതിക്രമ കേസ്: മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു
പീഡനക്കേസിൽ എംഎല്‍എ മുകേഷിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു പരാതി. നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.
അതേസമയം, പല സമയം പൽ അക്കാര്യങ്ങളാണ് പരാതിക്കാരി ആരോപിക്കുന്നത് എന്നത് പരാതിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നുവെന്ന് പൊതുസംസാരമുണ്ട്. പരാതി പിന്‍വലിക്കില്ലെന്ന് അതിജീവിതയായ നടി വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും പരാതിക്കാരി പറഞ്ഞു.
മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന് തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരുന്നത്. നടന്മാര്ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു.