"എന്റെ ബന്ധങ്ങൾ മനസിലാക്കി ഇങ്ങോട്ട് വന്നയാളാണ് ഹരീഷ് കണാരൻ"; വിശദീകരണവുമായി വീണ്ടും ബാദുഷ

"ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു"

NM Badusha, Hareesh Kanaran, badusha, hareesh kanaran news, എൻ എം ബാദുഷ, ഹരീഷ് കണാരൻ, ബാദുഷ, ഹരീഷ് കണാരൻ വാർത്തകൾ
രേണുക വേണു| Last Modified ബുധന്‍, 28 ജനുവരി 2026 (15:37 IST)
NM Badusha
നടൻ ഹരീഷ് കണാരനുമായുള്ള സാമ്പത്തിക ഇടപാട് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി നിർമാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ എൻ.എം ബാദുഷ. കഴിഞ്ഞ ദിവസം താൻ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ പലയിടത്തു നിന്ന് വന്നെന്നും അതിന്റെ അടി സ്ഥാനത്തിലാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിലൊരു വിശദീകരണമെന്നും പറയുന്നു.

തന്‌‍റെ എല്ലാ ബന്ധങ്ങളും മനസിലാക്കിയ തന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിൻ്റെ കാര്യങ്ങൾ ചെയ്യുന്നതിന് തന്നെ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ സന്തോഷത്തോടെയാണ് ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്നാൽ ഹരീഷിന്റെ 72 സിനിമകളിൽ പതിനാറ്
സിനിമകൾ മാത്രമേ താൻ പ്രൊഡ. കൺട്രാളറായിട്ടുള്ളൂ... ബാക്കിയുള്ള സിനിമകൾക്കായി താൻ ചെയ്ത ജോലിക്കുള്ള പ്രതിഫലം നൽകേണ്ടത് ഹരീഷ് തന്നെയാണെന്നും ബാദുഷ പറയുന്നു.

"കഴിഞ്ഞ ദിവസം ഞാൻ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങൾ പലേടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്.
ആർട്ടിസ്റ്റുകളെ പ്രോപ്പറയി മാനേജ് ചെയ്യുക അഥവാ celebrity management വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാരംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാൻ അത് ചെയ്യുന്നുണ്ട്.
എൻ്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്.
നടൻ്റെ അല്ലെങ്കിൽ നടിയുടെ Date മാനേജ്മെൻ്റ്, അവസരങ്ങൾ ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നൽകുക അടക്കമുള്ള കാര്യങ്ങൾ ഇതിൽ വരും.
എൻ്റെ ബന്ധങ്ങളും മികവും
മനസ്സിലാക്കി ശ്രീ. ഹരീഷ് കണാരൻ എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിൻ്റെ കാര്യങ്ങൾ ചെയ്യുന്നതിന് എന്നെ ഏൽപ്പിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
പ്രൊഡക്ഷൻ കൺട്രോളർക്ക് നിർമാതാവല്ലേ ശമ്പളം കൊടുക്കേണ്ടത്?
അതെ. എന്നാൽ 72 സിനിമകളിൽ പതിനാറ്
സിനിമകൾ മാത്രമേ ഞാൻ പ്രൊഡ. കൺട്രാളറായിട്ടുള്ളവയുള്ളൂ. അതിൻ്റെ പ്രതിഫലം എനിക്ക് നിർമാതാവ് നൽക്കിയിട്ടുണ്ട്.ബാക്കി സിനിമകളിൽ ഞാൻ ഹരീഷിനു വേണ്ടി ജോലി ചെയതിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നൽകേണ്ടത് ഹരീഷ് ആണെന്നാണ് എൻ്റെ വിശ്വാസം. പരാമർശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാർക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസ്സിലാകുന്നില്ല.

അക്കാര്യത്തെക്കുറിച്ചാണ് പത്രസമ്മേളനത്തിൽ പരാമർശിച്ചത്.
പ്രതികരിക്കാൻ വൈകിയത്
വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ എനിക്കെതിരേ ഉയർന്ന പശ്ചാത്തലത്തിൽ ഞാൻ കൂടുതലായി പ്രതികരിച്ചിരുന്നില്ല.
ആദ്യം തന്നെ പറയട്ടെ.. ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു. എൻ്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുമായിരുന്നു ഞാൻ. അതിനാലാണ് കൂടുതൽ പ്രതികരിക്കാത്തത്.
സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.

ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ..
ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല.
എല്ലാവരോടും സ്നേഹം മാത്രം..
-ബാദുഷ"- ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :