കൊല്ലുമെന്ന് ഭീഷണി, തെറിവിളി, ഹിന്ദുവിശ്വാസിയായ തനിക്ക് പെൺകുട്ടിയെന്ന പരിഗണന പോലും കിട്ടുന്നില്ലെന്ന് നിമിഷ

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (17:01 IST)
പള്ളിയോടത്തില്‍ കയറി ഫോട്ടോ എടുത്തത് വിവാദത്തിലായതോടെ മോഡല്‍ നിമിഷയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ഓണത്തിന് മുൻപെടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്‌തതോടെയാണ് വിവാദമായത്. പള്ളിയോടത്തിൽ കയറിയത് വികാരം വൃണപ്പെടുത്തിയെന്ന് കാണിച്ച് നിരവധി അധിക്ഷേപവും ഭീഷണികളുമാണ് തനിക്ക് ഇപ്പോൾ ലഭിക്കുന്നതെന്നാണ് പറയുന്നത്.

വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നത്. കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. ഇന്റർനെറ്റ് നമ്പറുകളിൽ നിന്നാണ് ഭീഷണികൾ വരുന്നതെന്ന് നിമിഷ പറയുന്നു.പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. പള്ളിയോടം കിടക്കുന്ന ഭാഗത്തേക്ക് പോകരുതെന്നോ അതില്‍ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ല.അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അത് ചെയ്യുമായിരുന്നില്ല.

മതവും വിശ്വാസവുമെല്ലാമുള്ള വ്യക്തി തന്നെയാണ് ഞാൻ. അറിവില്ലായ്‌മ മൂലം സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്. ആ ക്ഷേത്രത്തിൽ പോയി പരിഹാരം ചെയ്യാൻ ഞാൻ തയ്യാറാണ്. എന്നാൽ ഒരു ഹിന്ദുമതവിശ്വാസിയായ എനിക്ക് ഒരു പെൺകുട്ടിയാണെന്ന പരിഗണന പോലും ആരും നൽകുന്നില്ല. നിമിഷ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :