അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം, കുറിപ്പ്
- ഒ.ടി.ടി റിലീസിനൊരുങ്ങി നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം',ട്രെയിലര്‍ ഇന്നെത്തും
- മലയാളത്തിലെ ആദ്യത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ റിലീസ്, നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' പ്രേക്ഷകരിലേക്ക്
- സണ്ണി വെയ്നിന്റെ പുതിയ ചിത്രം,ടൈറ്റില്‍ ഒക്ടോബര്‍ 15 -ന് പ്രഖ്യാപിക്കും
- ഗോള്‍ഡന്‍ വിസ നല്‍കുന്നത് കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെയായി: സന്തോഷ് പണ്ഡിറ്റ്
പ്രശസ്‌തയാക്കിയത് സന്തോഷ് പണ്ഡിറ്റ്, ആ പാട്ട് ഇല്ലായിരുന്നെങ്കിൽ എന്നെ ആരും അറിയാതെ പോയേനെ: ഗ്രേസ് ആന്റണി
ഹാപ്പി വെഡ്ഡിങ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗ്രേസ് ആന്റണി. തുടർന്ന് കുംബളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധ നേടിയ താരം ഇന്ന് മലയാളത്തിലെ തിരക്കേറിയ നടിയാണ്. ഹാപ്പി വെഡ്ഡിങ്‌സിൽ സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന പാട്ട് ഗ്രേസ് പാടുന്നുണ്ട്. ആ രംഗത്തിലൂടെയായിരുന്നു ഗ്രേസ് പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയത്.
ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍, ആ പാട്ടില്ലായിരുന്നെങ്കില്‍ ആരും തന്നെ അറിയാതെ പോയേനെയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഗ്രേസ് ആന്റണി. താന്‍ തന്നെയാണ് ആ പാട്ട് സെലക്ട് ചെയ്തത്. ആ പാട്ട് എടുക്കണമെന്ന് തോന്നി ഡയറക്ടറോട് പറഞ്ഞു. ഹരിമുരളീരവം ആയിരുന്നു ആദ്യം പാടാനിരുന്നത്. പക്ഷേ ആ പാട്ട് പാടാൻ തോന്നിയില്ല. അങ്ങനെയാണ് ഈ ഗാനത്തിലേക്കെത്തിയത്.
ഹാപ്പി വെഡ്ഡിംഗില്‍ ടീന എന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് ഗ്രേസ് ചെയ്തത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം 2016ലാണ് പുറത്തിറങ്ങിയത്.